കൊച്ചി: ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് ഇടതു സ്ഥാനാര്‍ഥി എന്‍.കെ. അക്ബറിനെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.ആർ. അനില്‍കുമാറാണ് ഹര്‍ജി നല്‍കിയത്. എതിര് കക്ഷികള്‍ക്കു നോട്ടീസ് നല്‍കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്റെ നാമനിര്‍ദേശപത്രിക അപാകത ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ തള്ളിയിരുന്നു. പത്രികയ്ക്കൊപ്പം നല്കുന്ന ഫോം-ബിയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഇത്തരം അപാകതയുള്ള പത്രികകള്‍ പല മണ്ഡലങ്ങളിലും റിട്ടേണിംഗ് ഓഫീസര്‍മാര്‍ സ്വീകരിച്ചെന്നും നിവേദിതയുടെ പത്രിക തള്ളിയതു വിവേചനമാണെന്നും ആരോപിച്ചാണ് അനില്‍കുമാര്‍ തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കിയത്.
ബിജെപിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ കൂടിയായിരുന്നു ഹര്ജിക്കാരൻ. റിട്ടേണിംഗ് ഓഫീസര്‍ക്കും എൻ.കെ. അക്ബറിനും പുറമെ കെ.എന്‍.എ. ഖാദര്‍, സി.പി. ദിലീപ്, അഷറഫ് വടക്കൂട്ട്, ആന്റണി, കുമാരന്, ഹാരിസ് ബാബു, നിവേദിത സുബ്രഹ്മണ്യന് എന്നിവര്‍ക്കും നോട്ടീസ് നല്കാൻ ജസ്റ്റീസ് മേരി ജോസഫ് നിര്‍ദേശം നല്കി.
ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്റെ നാമനിര്‍ദേശപത്രിക അപാകത ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ തള്ളിയിരുന്നു. പത്രികയ്ക്കൊപ്പം നല്കുന്ന ഫോം-ബിയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഇത്തരം അപാകതയുള്ള പത്രികകള്‍ പല മണ്ഡലങ്ങളിലും റിട്ടേണിംഗ് ഓഫീസര്‍മാര്‍ സ്വീകരിച്ചെന്നും നിവേദിതയുടെ പത്രിക തള്ളിയതു വിവേചനമാണെന്നും ആരോപിച്ചാണ് അനില്‍കുമാര്‍ തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കിയത്.
ബിജെപിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ കൂടിയായിരുന്നു ഹര്ജിക്കാരൻ. റിട്ടേണിംഗ് ഓഫീസര്‍ക്കും എൻ.കെ. അക്ബറിനും പുറമെ കെ.എന്‍.എ. ഖാദര്‍, സി.പി. ദിലീപ്, അഷറഫ് വടക്കൂട്ട്, ആന്റണി, കുമാരന്, ഹാരിസ് ബാബു, നിവേദിത സുബ്രഹ്മണ്യന് എന്നിവര്‍ക്കും നോട്ടീസ് നല്കാൻ ജസ്റ്റീസ് മേരി ജോസഫ് നിര്‍ദേശം നല്കി.