ശ്രീനഗർ: ജമ്മുകാഷ്മീരില്‍ ലഷ്കര്‍ ഇ തൊയിബയുടെ മുഖ്യ കമാന്‍ഡര്‍മാരില്‍ ഒരാളെയും സഹായിയെയും പോലീസ് വധിച്ചു. അബ്ബാസ് ഷെയ്ഖ്(46), സഹായി സാഖിബ് മന്‍സൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ആലൂചി ബാഗ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇരുവരെയും വകവരുത്താനായത്. മേഖലയില്‍ ഇവരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞാണ് 10 അംഗ പോലീസ് സംഘം വേഷം മാറി ഇവിടെയെത്തിയത്.
മേഖലയില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നതിനു പുറമെ ചെറുപ്പക്കാരെ ഭീകരസംഘടനയില്‍ ചേര്‍ക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ആലൂചി ബാഗ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇരുവരെയും വകവരുത്താനായത്. മേഖലയില്‍ ഇവരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞാണ് 10 അംഗ പോലീസ് സംഘം വേഷം മാറി ഇവിടെയെത്തിയത്.
മേഖലയില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നതിനു പുറമെ ചെറുപ്പക്കാരെ ഭീകരസംഘടനയില്‍ ചേര്‍ക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.