കാബൂൾ: അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാഗ്ലാന് പ്രവശ്യയിലെ മൂന്ന് ജില്ലകളില്‍ നിന്ന് താലിബാന് ഭീകരരെ താലിബാന് വിരുദ്ധ സേന പുറത്താക്കി. എന്നാല്‍ പിന്നീട് ഇതില്‍ ഒരു ജില്ല ഭീകരര്‍ പിടിച്ചെടുത്തു.
പുല് ഇ ഹിസാര്‍, ദേ സലാഹ്, ബാനു ജില്ലകളാണ് താലിബാന് വിരുദ്ധ സേന പിടിച്ചെടുത്തത്. എന്നാല്‍ ബാനു ഭീകരര്‍ പിന്നീട് പിടിച്ചെടുത്തു. മറ്റ് രണ്ട് ജില്ലകള്‍ കൂടി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.
അതേസമയം, രാജ്യത്തെ 34 പ്രവശ്യകളില്‍ 33ഉം താലിബാന്റെ നിയന്ത്രണത്തിലാണ്. താലിബാന് പിടിച്ചെടുക്കാന്‍ പറ്റാത്ത ഒരു പ്രവശ്യ പഞ്ച്ഷിര് മാത്രമാണ്. മുന്‍ താലിബാന് വിരുദ്ധ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന് അഹമ്മദ് മസൂദാണ് ഇവിടെ താലിബാനെതിരായ നീക്കത്തിന് നേതൃത്വം നല്‍കുന്നത്.
പുല് ഇ ഹിസാര്‍, ദേ സലാഹ്, ബാനു ജില്ലകളാണ് താലിബാന് വിരുദ്ധ സേന പിടിച്ചെടുത്തത്. എന്നാല്‍ ബാനു ഭീകരര്‍ പിന്നീട് പിടിച്ചെടുത്തു. മറ്റ് രണ്ട് ജില്ലകള്‍ കൂടി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.
അതേസമയം, രാജ്യത്തെ 34 പ്രവശ്യകളില്‍ 33ഉം താലിബാന്റെ നിയന്ത്രണത്തിലാണ്. താലിബാന് പിടിച്ചെടുക്കാന്‍ പറ്റാത്ത ഒരു പ്രവശ്യ പഞ്ച്ഷിര് മാത്രമാണ്. മുന്‍ താലിബാന് വിരുദ്ധ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന് അഹമ്മദ് മസൂദാണ് ഇവിടെ താലിബാനെതിരായ നീക്കത്തിന് നേതൃത്വം നല്‍കുന്നത്.