ചണ്ഡിഗഡ്: പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഉപദേശകരോട് അറിയാത്ത വിഷയങ്ങളിൽ സംസാരിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കെതിരെ അമരീന്ദർ സിംഗ് രംഗത്തെത്തിയത്.
കാഷ്മീരിനെക്കുറിച്ച് സിദ്ദുവിന്റെ ഉപദേശകന് മല്‍വീന്ദര്‍ മാലി കഴിഞ്ഞ ദിവസം വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും അമരീന്ദര്‍ നിര്‍ദേശിച്ചു.
മാലിക്ക് പുറമേ മറ്റൊരു ഉപദേശകനായ പ്യാരേ ലാല്‍ ഗാര്‍ഗിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ദേശീയതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറിവില്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കാന്‍ സിദ്ദു തന്റെ ഉപദേശകരോട് ആവശ്യപ്പെടണമെന്നും അമരീന്ദര്‍ പറഞ്ഞു.
മാലി പറഞ്ഞത് പാക്കിസ്ഥാൻ പറയുന്ന കാര്യങ്ങളാണെന്നും ഇത് ദേശവിരുദ്ധമായ പ്രസ്താവനയാണെന്നും അമരീന്ദർ കൂട്ടിച്ചേര്‍ത്തു.
കാഷ്മീരിനെക്കുറിച്ച് സിദ്ദുവിന്റെ ഉപദേശകന് മല്‍വീന്ദര്‍ മാലി കഴിഞ്ഞ ദിവസം വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും അമരീന്ദര്‍ നിര്‍ദേശിച്ചു.
മാലിക്ക് പുറമേ മറ്റൊരു ഉപദേശകനായ പ്യാരേ ലാല്‍ ഗാര്‍ഗിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ദേശീയതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറിവില്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കാന്‍ സിദ്ദു തന്റെ ഉപദേശകരോട് ആവശ്യപ്പെടണമെന്നും അമരീന്ദര്‍ പറഞ്ഞു.
മാലി പറഞ്ഞത് പാക്കിസ്ഥാൻ പറയുന്ന കാര്യങ്ങളാണെന്നും ഇത് ദേശവിരുദ്ധമായ പ്രസ്താവനയാണെന്നും അമരീന്ദർ കൂട്ടിച്ചേര്‍ത്തു.