ബെർലിൻ: അഫ്ഗാൻ യുവതി യുഎസ് സൈനിക വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി. ജർമനിയിലേക്കുള്ള വിമാനത്തിൽ പ്രവേശച്ചതിനു പിന്നാലെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്.
വിമാനത്തിലെ സൈനിക ഡോക്ടർമാരാണ് യുവതിയെ പരിചരിച്ചത്. വിമാനത്തിലെ വായു മർദ്ദം വർധിപ്പിക്കുന്നതിന് താഴ്ന്നു പറക്കാൻ കമാൻഡർ തീരുമാനിച്ചു. ഇതാണ് കുഞ്ഞിന്റെയും അമ്മയുടേയും ജീവൻ രക്ഷിച്ചതെന്ന് യുഎസ് എയർ മൊബിലിറ്റി കമാൻഡ് ട്വീറ്റ് ചെയ്തു.
പ്രസവവേദന ഉണ്ടായതോടെ തെക്കുപടിഞ്ഞാറൻ ജർമനിയിലുള്ള റാംസ്റ്റീനിലെ യുഎസ് വ്യോമതാവളത്തിൽ വിമാനം ഇറക്കി. ഇവിടെവച്ച് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. പിന്നീട് കുഞ്ഞിനെയും അമ്മയേയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വിമാനത്തിലെ സൈനിക ഡോക്ടർമാരാണ് യുവതിയെ പരിചരിച്ചത്. വിമാനത്തിലെ വായു മർദ്ദം വർധിപ്പിക്കുന്നതിന് താഴ്ന്നു പറക്കാൻ കമാൻഡർ തീരുമാനിച്ചു. ഇതാണ് കുഞ്ഞിന്റെയും അമ്മയുടേയും ജീവൻ രക്ഷിച്ചതെന്ന് യുഎസ് എയർ മൊബിലിറ്റി കമാൻഡ് ട്വീറ്റ് ചെയ്തു.
പ്രസവവേദന ഉണ്ടായതോടെ തെക്കുപടിഞ്ഞാറൻ ജർമനിയിലുള്ള റാംസ്റ്റീനിലെ യുഎസ് വ്യോമതാവളത്തിൽ വിമാനം ഇറക്കി. ഇവിടെവച്ച് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. പിന്നീട് കുഞ്ഞിനെയും അമ്മയേയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.