കാബൂൾ: താലിബാനെ അംഗീകരിക്കുന്നതായും എന്നാൽ അവരെ പിന്തുണയ്ക്കുന്നില്ലെന്നും മുൻ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സഹോദരൻ ഹഷ്മത് ഗനി. രാജ്യത്തെ അസ്ഥിരത ഒഴിവാക്കാൻ താലിബാനെ അംഗീകരിക്കുകയാണ്.
പരിവർത്തന കാലഘട്ടത്തിൽ രാജ്യത്തെ സഹായിക്കാൻ ഇവിടെ തുടരാൻ തീരുമാനിച്ചു. എന്നാൽ ഭീകരസംഘടനയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഹഷ്മത് ഗനി എൻഡിടിവിയോട് പറഞ്ഞു.
താലിബാനെ അംഗീകരിച്ചത് രാജ്യത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഒഴിവാക്കാനായിരുന്നു. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം നിരവധി ബിസിനസുകാരാണ് രാജ്യംവിട്ടത്. താലിബാനെ അംഗീകരിച്ചു, പക്ഷേ അവരെ പിന്തുണയ്ക്കുന്നില്ല. പിന്തുണയ്ക്കുക' എന്നത് വളരെ ശക്തമായ വാക്കാണ്.
താലിബാൻ അക്രമം നടത്തുമെന്ന് തോന്നുന്നില്ല. അവർ അഫ്ഗാൻ ബിസിനസുകളോട് മര്യാദ കാണിച്ചു. അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്ന് പറയുന്നു. ഇത് മുതിർന്ന നേതാക്കളിൽ നിന്ന് കേൾക്കുന്നു. ഇക്കാര്യങ്ങൾ അവർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു- ഹഷ്മത് ഗനി പറഞ്ഞു.
പരിവർത്തന കാലഘട്ടത്തിൽ രാജ്യത്തെ സഹായിക്കാൻ ഇവിടെ തുടരാൻ തീരുമാനിച്ചു. എന്നാൽ ഭീകരസംഘടനയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഹഷ്മത് ഗനി എൻഡിടിവിയോട് പറഞ്ഞു.
താലിബാനെ അംഗീകരിച്ചത് രാജ്യത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഒഴിവാക്കാനായിരുന്നു. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം നിരവധി ബിസിനസുകാരാണ് രാജ്യംവിട്ടത്. താലിബാനെ അംഗീകരിച്ചു, പക്ഷേ അവരെ പിന്തുണയ്ക്കുന്നില്ല. പിന്തുണയ്ക്കുക' എന്നത് വളരെ ശക്തമായ വാക്കാണ്.
താലിബാൻ അക്രമം നടത്തുമെന്ന് തോന്നുന്നില്ല. അവർ അഫ്ഗാൻ ബിസിനസുകളോട് മര്യാദ കാണിച്ചു. അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്ന് പറയുന്നു. ഇത് മുതിർന്ന നേതാക്കളിൽ നിന്ന് കേൾക്കുന്നു. ഇക്കാര്യങ്ങൾ അവർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു- ഹഷ്മത് ഗനി പറഞ്ഞു.