ന്യൂഡൽഹി: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരും പ്രതികരണം നടത്തിയത്.
കല്യാണ്‍ സിംഗിന്റെ മരണത്തില്‍ വാക്കുകളാല്‍ പ്രകടിപ്പിക്കുന്നതിന് അപ്പുറം ദുഖിതനാണ്. രാജ്യതന്ത്രജ്ഞനും മികച്ച ഭരണാധികാരിയും മഹാനായ മനുഷ്യനുമായിരുന്നു കല്യാണ്‍ സിംഗ്. ഉത്തര്‍പ്രദേശിന്റെ വികസനത്തില്‍ അദ്ദേഹം മറക്കാനാകാത്ത സംഭാവന നല്‍കിയിരുന്നു. കല്യാണ്‍ സിംഗിന്റെ മകന് രാജ് വീറിനോട് സംസാരിച്ചു. അനുശോചനം അറിയിച്ചു.- മോദി ട്വീറ്റ് ചെയ്തു.
കല്യാൺ സിംഗ്ജിക്ക് ജനങ്ങളുമായി ഒരു മാന്ത്രിക ബന്ധം ഉണ്ടായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വഹിച്ചിരുന്ന പദവികളെ അദ്ദേഹം ആദരിച്ചു. അദ്ദേഹത്തിന്റെ വിയോഗം പൊതുജീവിതത്തിൽ ഒരു ശൂന്യത അവശേഷിപ്പിക്കുന്നു. എന്റെ ഹൃദയംഗമമായ അനുശോചനം. രാഷ്ട്രപതി കുറിച്ചു.
കല്യാണ്‍ സിംഗിന്റെ മരണത്തില്‍ വാക്കുകളാല്‍ പ്രകടിപ്പിക്കുന്നതിന് അപ്പുറം ദുഖിതനാണ്. രാജ്യതന്ത്രജ്ഞനും മികച്ച ഭരണാധികാരിയും മഹാനായ മനുഷ്യനുമായിരുന്നു കല്യാണ്‍ സിംഗ്. ഉത്തര്‍പ്രദേശിന്റെ വികസനത്തില്‍ അദ്ദേഹം മറക്കാനാകാത്ത സംഭാവന നല്‍കിയിരുന്നു. കല്യാണ്‍ സിംഗിന്റെ മകന് രാജ് വീറിനോട് സംസാരിച്ചു. അനുശോചനം അറിയിച്ചു.- മോദി ട്വീറ്റ് ചെയ്തു.
കല്യാൺ സിംഗ്ജിക്ക് ജനങ്ങളുമായി ഒരു മാന്ത്രിക ബന്ധം ഉണ്ടായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വഹിച്ചിരുന്ന പദവികളെ അദ്ദേഹം ആദരിച്ചു. അദ്ദേഹത്തിന്റെ വിയോഗം പൊതുജീവിതത്തിൽ ഒരു ശൂന്യത അവശേഷിപ്പിക്കുന്നു. എന്റെ ഹൃദയംഗമമായ അനുശോചനം. രാഷ്ട്രപതി കുറിച്ചു.