ലക്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കല്യാൺ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു. ലക്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം.
രക്തത്തിലെ അണുബാധയെയും ഓര്‍മ്മക്കുറവിനെയും തുടര്‍ന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991ലാണ് കല്യാണ്‍ സിംഗ് ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കല്യാണ്‍ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ അദ്ദേഹം രാജിവച്ച് ഒഴിഞ്ഞു.
1993ല്‍ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളില്‍നിന്ന് കല്യാണ്‍ നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളില്‍നിന്നും വിജയിച്ച കല്യാണ്‍ സിംഗ് മുലായം സിംഗ് യാദവ് മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവായി. 1997 ല്‍ വീണ്ടും അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി.
1999ല്‍ ബിജെപി വിട്ട കല്യാണ്‍ സിംഗ് 2004ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2004-ല്‍ ബുലന്ദേശ്വറില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2014-ല്‍ രാജസ്ഥാന് ഗവര്‍ണറായും കല്യാണ്‍ സിംഗ് സേവനമനുഷ്ഠിച്ചിരുന്നു.
രക്തത്തിലെ അണുബാധയെയും ഓര്‍മ്മക്കുറവിനെയും തുടര്‍ന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991ലാണ് കല്യാണ്‍ സിംഗ് ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കല്യാണ്‍ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ അദ്ദേഹം രാജിവച്ച് ഒഴിഞ്ഞു.
1993ല്‍ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളില്‍നിന്ന് കല്യാണ്‍ നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളില്‍നിന്നും വിജയിച്ച കല്യാണ്‍ സിംഗ് മുലായം സിംഗ് യാദവ് മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവായി. 1997 ല്‍ വീണ്ടും അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി.
1999ല്‍ ബിജെപി വിട്ട കല്യാണ്‍ സിംഗ് 2004ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2004-ല്‍ ബുലന്ദേശ്വറില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2014-ല്‍ രാജസ്ഥാന് ഗവര്‍ണറായും കല്യാണ്‍ സിംഗ് സേവനമനുഷ്ഠിച്ചിരുന്നു.