ന്യൂഡൽഹി: സുപ്രീം കോടതി പരിസരത്തു യുവതിക്കൊപ്പം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവും മരിച്ചു. നേരത്തെ യുവതി മരിച്ചിരുന്നു.
ലോക്സഭയിലെ ബിഎസ്പി എംപി അതുൽ റായ് പ്രതിയായ കേസിലെ പരാതിക്കാരിയാണ് കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പമെത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. പൊള്ളലേറ്റ പെൺകുട്ടിയും സുഹൃത്തും ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ16 ന് ആയിരുന്നു സംഭവം. സുപ്രീം കോടതിയില്‍ കടക്കാന്‍ ശ്രമിച്ച ഇവരെ മതിയായ രേഖകളില്ലാത്തതിനാൽ സുരക്ഷാജീവനക്കാർ ഡി ഗേറ്റിനു മുന്നിൽ തടഞ്ഞു. പിന്നാലെ കോടതി സമുച്ചയത്തിനു പുറത്തെ ഭഗ്വാൻദാസ് റോഡിൽ യുവതിയും സുഹൃത്തും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
തീകൊളുത്തും മുൻപ് ഇവർ വിഡിയോ ചിത്രീകരിച്ചിരുന്നു. ഇതിൽ എംപിയെ രക്ഷിക്കാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, യുപി പോലീസിലെ മുൻ ഐജി, ഒരു ജഡ്ജി എന്നിവർ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു.
ലോക്സഭയിലെ ബിഎസ്പി എംപി അതുൽ റായ് പ്രതിയായ കേസിലെ പരാതിക്കാരിയാണ് കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പമെത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. പൊള്ളലേറ്റ പെൺകുട്ടിയും സുഹൃത്തും ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ16 ന് ആയിരുന്നു സംഭവം. സുപ്രീം കോടതിയില്‍ കടക്കാന്‍ ശ്രമിച്ച ഇവരെ മതിയായ രേഖകളില്ലാത്തതിനാൽ സുരക്ഷാജീവനക്കാർ ഡി ഗേറ്റിനു മുന്നിൽ തടഞ്ഞു. പിന്നാലെ കോടതി സമുച്ചയത്തിനു പുറത്തെ ഭഗ്വാൻദാസ് റോഡിൽ യുവതിയും സുഹൃത്തും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
തീകൊളുത്തും മുൻപ് ഇവർ വിഡിയോ ചിത്രീകരിച്ചിരുന്നു. ഇതിൽ എംപിയെ രക്ഷിക്കാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, യുപി പോലീസിലെ മുൻ ഐജി, ഒരു ജഡ്ജി എന്നിവർ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു.