ന്യൂഡൽഹി: സ്വന്തം താൽപര്യങ്ങളേക്കാൾ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകേണ്ട സമയമാണിതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
നമുക്കെല്ലാവർക്കും അവരവരുടെ താൽപര്യങ്ങൾ ഉണ്ടാകാം. എന്നാൽ സ്വന്തം താൽപര്യങ്ങളേക്കാൾ രാജ്യ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകേണ്ട സമയം വന്നിരിക്കുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനായി അടുക്കുംചിട്ടയോടെയും നയം രൂപീകരിക്കേണ്ടതുണ്ട്. ഐക്യത്തോടെ പ്രവർത്തിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് ആയിരിക്കണം അന്തിമ ലക്ഷ്യം. ഇതൊരു വെല്ലുവിളിയാണ്. നമുക്ക് ഒരുമിച്ച് അതിലേക്ക് എത്താം. കാരണം ഒന്നിച്ച് പ്രവർത്തിക്കുകയല്ലാതെ മറ്റൊരു ബദൽ ഇല്ലെന്നും സോണിയ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന സർക്കാരിനെ രാജ്യത്തിന് നൽകുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാവണം പ്രതിപക്ഷ പാർട്ടികൾ നയങ്ങൾ ആസൂത്രണം ചെയ്യേണ്ടതെന്നും സോണിയ ആവശ്യപ്പെട്ടു.
വെര്‍ച്വൽ യോഗത്തിൽ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍ സിപി അധ്യക്ഷന്‍ ശരത്പവാര്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ പങ്കെടുത്തു.
നമുക്കെല്ലാവർക്കും അവരവരുടെ താൽപര്യങ്ങൾ ഉണ്ടാകാം. എന്നാൽ സ്വന്തം താൽപര്യങ്ങളേക്കാൾ രാജ്യ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകേണ്ട സമയം വന്നിരിക്കുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനായി അടുക്കുംചിട്ടയോടെയും നയം രൂപീകരിക്കേണ്ടതുണ്ട്. ഐക്യത്തോടെ പ്രവർത്തിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് ആയിരിക്കണം അന്തിമ ലക്ഷ്യം. ഇതൊരു വെല്ലുവിളിയാണ്. നമുക്ക് ഒരുമിച്ച് അതിലേക്ക് എത്താം. കാരണം ഒന്നിച്ച് പ്രവർത്തിക്കുകയല്ലാതെ മറ്റൊരു ബദൽ ഇല്ലെന്നും സോണിയ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന സർക്കാരിനെ രാജ്യത്തിന് നൽകുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാവണം പ്രതിപക്ഷ പാർട്ടികൾ നയങ്ങൾ ആസൂത്രണം ചെയ്യേണ്ടതെന്നും സോണിയ ആവശ്യപ്പെട്ടു.
വെര്‍ച്വൽ യോഗത്തിൽ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍ സിപി അധ്യക്ഷന്‍ ശരത്പവാര്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ പങ്കെടുത്തു.