കാബൂൾ: അഫ്ഗാനിസ്ഥാനിൽനിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽനിന്നും വീണ് മരിച്ചവരിൽ യുവ ഫുട്ബോൾ താരവും. അഫ്ഗാൻ ദേശീയ യൂത്ത് ടീം അംഗം സാകി അൻവാരിയാണ് മരിച്ചത്.
അൻവാരിയുടെ മരണം സ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച കാബൂൾ വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട യുഎസ് ബോയിംഗ് സി-17 വിമാനത്തിൽ കയറിപ്പറ്റാൻ അൻവാരിയും ശ്രമിച്ചിരുന്നു. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനടിയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തുകയായിരുന്നു.
സൈനിക വിമാനം റൺവേയിലൂടെ നീങ്ങുമ്പോഴും നിരവധി പേർ കയറിപ്പറ്റാൻ ശ്രമിച്ചു. ചിലർ വിമാനത്തിന്റെ ചക്രങ്ങൾക്കിടയിലും മറ്റു ചിലർ ചിറകിനു മുകളിലും ഇരുന്നു. വിമാനം പറന്നുയർന്നതും ഇവർ താഴേക്ക് പതിച്ചു.
അൻവാരിയുടെ മരണം സ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച കാബൂൾ വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട യുഎസ് ബോയിംഗ് സി-17 വിമാനത്തിൽ കയറിപ്പറ്റാൻ അൻവാരിയും ശ്രമിച്ചിരുന്നു. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനടിയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തുകയായിരുന്നു.
സൈനിക വിമാനം റൺവേയിലൂടെ നീങ്ങുമ്പോഴും നിരവധി പേർ കയറിപ്പറ്റാൻ ശ്രമിച്ചു. ചിലർ വിമാനത്തിന്റെ ചക്രങ്ങൾക്കിടയിലും മറ്റു ചിലർ ചിറകിനു മുകളിലും ഇരുന്നു. വിമാനം പറന്നുയർന്നതും ഇവർ താഴേക്ക് പതിച്ചു.