തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ്. സച്ചാർ കമീഷൻ റിപ്പോർട്ട് അടിസ്ഥാനത്തിൽ മുസ്ലിംകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ സർക്കാർ ഇല്ലാതാക്കിയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സച്ചാർ കമ്മിറ്റിയെക്കാൾ കൂടൂതൽ ആനുകൂല്യം നൽകാനാണ് ഞങ്ങൾ പാലൊളി കമ്മിറ്റി കൊണ്ട് വന്നതെന്ന് പറഞ്ഞ ഇടതു സർക്കാർ തന്നെ അതിനെ 80:20 ആക്കി മാറ്റി. എന്നിട്ട് അവർ തന്നെ ഒരു വിഭാഗത്തിന് 80 ലഭിക്കുന്നു മറ്റൊരു വിഭാഗത്തിന് 20 മാത്രമെയുള്ളുവെന്ന ചർച്ചയുമുണ്ടാക്കി.
സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ ശ്രമം. ജനസംഖ്യാനുപാതികമായി ആനുകൂല്യം നൽകണമെങ്കിൽ പ്രത്യേക പദ്ധതികൾ വേണം. ന്യൂനപക്ഷ സ്കോളർഷിപ്പ് ആവശ്യമില്ലെന്ന നിലപാടാണ് സർക്കാരിനെന്നും പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ് അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ക്രിസ്ത്യന്‍ 18.38 ശതമാനം, മുസ്ലിം 26.56 ശതമാനം, ബുദ്ധര്‍ 0.01 ശതമാനം, ജൈന്‍ 0.01 ശതമാനം, സിക്ക് 0.01 ശതമാനം എന്നിങ്ങനെയാണിത്.
ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
സച്ചാർ കമ്മിറ്റിയെക്കാൾ കൂടൂതൽ ആനുകൂല്യം നൽകാനാണ് ഞങ്ങൾ പാലൊളി കമ്മിറ്റി കൊണ്ട് വന്നതെന്ന് പറഞ്ഞ ഇടതു സർക്കാർ തന്നെ അതിനെ 80:20 ആക്കി മാറ്റി. എന്നിട്ട് അവർ തന്നെ ഒരു വിഭാഗത്തിന് 80 ലഭിക്കുന്നു മറ്റൊരു വിഭാഗത്തിന് 20 മാത്രമെയുള്ളുവെന്ന ചർച്ചയുമുണ്ടാക്കി.
സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ ശ്രമം. ജനസംഖ്യാനുപാതികമായി ആനുകൂല്യം നൽകണമെങ്കിൽ പ്രത്യേക പദ്ധതികൾ വേണം. ന്യൂനപക്ഷ സ്കോളർഷിപ്പ് ആവശ്യമില്ലെന്ന നിലപാടാണ് സർക്കാരിനെന്നും പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ് അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ക്രിസ്ത്യന്‍ 18.38 ശതമാനം, മുസ്ലിം 26.56 ശതമാനം, ബുദ്ധര്‍ 0.01 ശതമാനം, ജൈന്‍ 0.01 ശതമാനം, സിക്ക് 0.01 ശതമാനം എന്നിങ്ങനെയാണിത്.
ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.