ഹവാന: രാജ്യത്തെ പ്രശ്നങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണം അമേരിക്കയും അവരുടെ സാമ്പത്തിക ഉപരോധവുമാണെന്ന് ക്യൂബ. അമേരിക്കയുടെ സാമ്പത്തിക ശ്വാസം മുട്ടിക്കൽ നയമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നു ക്യൂബ ആരോപിച്ചു. അവർക്ക് എന്താണ് വേണ്ടത്? “ഭരണമാറ്റം” എന്ന ലക്ഷ്യത്തോടെ സാമൂഹിക അസ്വസ്ഥതകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ പറഞ്ഞു.
എന്നാൽ ഭരണകൂടം തടവിലാക്കിയ പ്രതിഷേധക്കാരെയെല്ലാവരെയും പുറത്തുവിടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ക്യൂബയിലെ സാഹചര്യം സംബന്ധിച്ചും ഭരണകൂടത്തിന്റെ പ്രതികരണത്തിലും ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്നു. അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്ന് ക്യൂബൻ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
സാന്പത്തികമുരടിപ്പും കോവിഡ് പ്രതിസന്ധി നേരിടുന്നതിലെ പരാജയവുമാണ് ഞായറാഴ്ച ആയിരക്കണക്കിനു ജനങ്ങളെ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ പ്ര തിഷേധിക്കാൻ പ്രേരിപ്പിച്ചത്. നൂറുകണക്കിനു പേർ അറസ്റ്റിലായി. പ്രക്ഷോഭം ആരംഭിച്ചതിനു പിന്നാലെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾക്ക് കമ്യൂണിസ്റ്റ് സ ർക്കാർ വിലക്കേർപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയവ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുന്നില്ല.
എന്നാൽ ഭരണകൂടം തടവിലാക്കിയ പ്രതിഷേധക്കാരെയെല്ലാവരെയും പുറത്തുവിടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ക്യൂബയിലെ സാഹചര്യം സംബന്ധിച്ചും ഭരണകൂടത്തിന്റെ പ്രതികരണത്തിലും ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്നു. അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്ന് ക്യൂബൻ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
സാന്പത്തികമുരടിപ്പും കോവിഡ് പ്രതിസന്ധി നേരിടുന്നതിലെ പരാജയവുമാണ് ഞായറാഴ്ച ആയിരക്കണക്കിനു ജനങ്ങളെ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ പ്ര തിഷേധിക്കാൻ പ്രേരിപ്പിച്ചത്. നൂറുകണക്കിനു പേർ അറസ്റ്റിലായി. പ്രക്ഷോഭം ആരംഭിച്ചതിനു പിന്നാലെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾക്ക് കമ്യൂണിസ്റ്റ് സ ർക്കാർ വിലക്കേർപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയവ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുന്നില്ല.