ന്യൂഡൽഹി: കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെ രാജ്യസഭയിലെ സഭാ നേതാവായി നിയമിച്ചു. കർണാടക ഗവർണറായി ചുമതലയേറ്റ തവർചന്ദ് ഗെഹ്ലോട്ടിനു പകരമാണു ഗോയലിനെ സഭാ നേതാവാക്കിയത്. ഇക്കാര്യം പാർലമെന്ററി കാര്യ മന്ത്രാലയം രാജ്യസഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചു.
രണ്ടുതവണ രാജ്യസഭാംഗമായ ഗോയൽ രാജ്യസഭയിലെ എൻഡിഎ ഡെപ്യൂട്ടി ലീഡറായിരുന്നു. മുന്പ് റെയിൽവേ മന്ത്രിയായിരുന്ന ഗോയൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കുശേഷം വ്യവസായം, വാണിജ്യം തുടങ്ങിയ വകുപ്പുകളാണു കൈകാര്യം ചെയ്യുന്നത്.
ഭൂപേന്ദർ യാദവ്, നിർമല സീതാരാമൻ എന്നിവരുടെ പേരുകളും സഭാ നേതാവ് സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.
രണ്ടുതവണ രാജ്യസഭാംഗമായ ഗോയൽ രാജ്യസഭയിലെ എൻഡിഎ ഡെപ്യൂട്ടി ലീഡറായിരുന്നു. മുന്പ് റെയിൽവേ മന്ത്രിയായിരുന്ന ഗോയൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കുശേഷം വ്യവസായം, വാണിജ്യം തുടങ്ങിയ വകുപ്പുകളാണു കൈകാര്യം ചെയ്യുന്നത്.
ഭൂപേന്ദർ യാദവ്, നിർമല സീതാരാമൻ എന്നിവരുടെ പേരുകളും സഭാ നേതാവ് സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.