പെഷാവാർ: പാക്കിസ്ഥാനിലെ പെഷാവാറിൽ ബസിൽ സ്ഫോടനം. സംഭവത്തിൽ ഒന്പത് ചൈനീസ് പൗരന്മാരുൾപ്പെടെ 12 പേർ മരിച്ചു.
ബസിനുനേരെ ഉണ്ടായത് ബോംബ് ആക്രമണമാണെന്ന് ചൈന പ്രതികരിച്ചു. എന്നാൽ ഗ്യാസ് ചോർന്നതിനെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന് പാക്കിസ്ഥാൻ അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പാക് അധികൃതർ അറിയിച്ചു.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ദാസു ഡാം നിർമാണത്തിൽ ഏർപ്പെട്ടിരുന്ന എൻജിനിയർമാരും മെക്കാനിക്കൽ ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. 40 പേർ ബസിലുണ്ടായിരുന്നതാണ് വിവരം.
ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ പിടികൂടണമെന്നും സ്ഥാപനത്തിന് സുരക്ഷ വർധിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ബസിനുനേരെ ഉണ്ടായത് ബോംബ് ആക്രമണമാണെന്ന് ചൈന പ്രതികരിച്ചു. എന്നാൽ ഗ്യാസ് ചോർന്നതിനെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന് പാക്കിസ്ഥാൻ അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പാക് അധികൃതർ അറിയിച്ചു.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ദാസു ഡാം നിർമാണത്തിൽ ഏർപ്പെട്ടിരുന്ന എൻജിനിയർമാരും മെക്കാനിക്കൽ ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. 40 പേർ ബസിലുണ്ടായിരുന്നതാണ് വിവരം.
ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ പിടികൂടണമെന്നും സ്ഥാപനത്തിന് സുരക്ഷ വർധിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.