തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. റിക്കാർഡ് വിജയമാണ് ഇത്തവണ രേഖപ്പടുത്തിയിരിക്കുന്നത്. 99.47 ആണ് വിജയ ശതമാനം. 1,21,318 പേർക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനത്തിൽ 0.65 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. എ പ്ലസ് നേടിയവരിൽ 79,142 പേരുടെ വർധനവും ഉണ്ടായി. മുൻ വർഷം 41,906 പേർക്കാണ് എല്ലാറ്റിലും എ പ്ലസ് ലഭിച്ചത്. പരീക്ഷ ഫലം വൈകിട്ട് മൂന്ന് മുതൽ സർക്കാർ വെബ്സൈറ്റുകളിൽ ലഭ്യമായി തുടങ്ങും.
എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് (99.85 ശതമാനം). വയനാടാണ് കുറവ് (98.13 ശതമാനം). വിദ്യാഭ്യാസ ജില്ലകളിൽ പാലായാണ് മുന്നിൽ (99.97 ശതമാനം). കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 2,214 സ്കൂളുകളിൽ നൂറു ശതമാനം വിജയമുണ്ട്.
ഗൾഫിലെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. ഗൾഫ് മേഖലയിൽ 97.03 ശതമാനമാണ് വിജയം. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കും. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നുവെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഫലം പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനത്തിൽ 0.65 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. എ പ്ലസ് നേടിയവരിൽ 79,142 പേരുടെ വർധനവും ഉണ്ടായി. മുൻ വർഷം 41,906 പേർക്കാണ് എല്ലാറ്റിലും എ പ്ലസ് ലഭിച്ചത്. പരീക്ഷ ഫലം വൈകിട്ട് മൂന്ന് മുതൽ സർക്കാർ വെബ്സൈറ്റുകളിൽ ലഭ്യമായി തുടങ്ങും.
എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് (99.85 ശതമാനം). വയനാടാണ് കുറവ് (98.13 ശതമാനം). വിദ്യാഭ്യാസ ജില്ലകളിൽ പാലായാണ് മുന്നിൽ (99.97 ശതമാനം). കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 2,214 സ്കൂളുകളിൽ നൂറു ശതമാനം വിജയമുണ്ട്.
ഗൾഫിലെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. ഗൾഫ് മേഖലയിൽ 97.03 ശതമാനമാണ് വിജയം. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കും. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നുവെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഫലം പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക