ന്യൂഡൽഹി: ഡൽഹി ലാഡോസറായിൽ സീറോ മലബാര് സഭയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ പള്ളി പൊളിച്ചുനീക്കിയതിൽ വ്യാപക പ്രതിഷേധം. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു വിശ്വാസികൾ പരാതി അറിയിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ. ജോസ് കണ്ണങ്കുഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരള ഹൗസിൽ എത്തി മുഖ്യമന്ത്രിയെ കണ്ടത്.
ചട്ടങ്ങൾ മറികടന്ന് പൊളിച്ചു നീക്കിയ പള്ളി പൂർണമായും പുനർനിർമിച്ചു നൽകണം എന്നതാണ് വിശ്വാസികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും പരാതി നൽകും. ബുധനാഴ്ച കേജരിവാളിനെ കാണാനാണ് വിശ്വാസികളുടെ പ്രതിനിധികൾ ശ്രമിക്കുന്നത്. തോമസ് ചാഴികാടൻ എംപി ബുധനാഴ്ച സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രദേശത്ത് സമാന സ്വഭാവമുള്ള കെട്ടിടങ്ങൾ നിലനിൽക്കുമ്പോഴാണ് അധികൃതർ പള്ളി പൂർണമായും പൊളിച്ചു നീക്കിയതെന്നാണ് വിശ്വാസി സമൂഹം ആരോപിക്കുന്നത്. ഹൈക്കോടതിയുടെ പരിഗണനയിൽ പള്ളിയുടെ നിർമാണം സംബന്ധിച്ച കേസ് നിലനിൽക്കുമ്പോഴാണ് പൊളിക്കൽ നടപടിയുണ്ടായത്.
മാത്രമല്ല, വിഷയത്തിൽ ഡൽഹി സർക്കാരിന്റെ തന്നെ മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സമിതി അന്തിമ തീരുമാനം എടുക്കണം എന്ന ചട്ടവും അട്ടിമറിക്കപ്പെട്ടു. പള്ളി പൊളിക്കരുത് മനുഷ്യാവകാശ കമീഷൻ നിർദേശവും പാലിക്കപ്പെട്ടില്ല. പള്ളിയോട് ചേർന്നുള്ള രണ്ടു കെട്ടിടങ്ങൾ ഭാഗികമായി പൊളിച്ചപ്പോൾ പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൂർണമായി പൊളിച്ചു നീക്കുകയായിരുന്നു.
ചട്ടങ്ങൾ മറികടന്ന് പൊളിച്ചു നീക്കിയ പള്ളി പൂർണമായും പുനർനിർമിച്ചു നൽകണം എന്നതാണ് വിശ്വാസികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും പരാതി നൽകും. ബുധനാഴ്ച കേജരിവാളിനെ കാണാനാണ് വിശ്വാസികളുടെ പ്രതിനിധികൾ ശ്രമിക്കുന്നത്. തോമസ് ചാഴികാടൻ എംപി ബുധനാഴ്ച സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രദേശത്ത് സമാന സ്വഭാവമുള്ള കെട്ടിടങ്ങൾ നിലനിൽക്കുമ്പോഴാണ് അധികൃതർ പള്ളി പൂർണമായും പൊളിച്ചു നീക്കിയതെന്നാണ് വിശ്വാസി സമൂഹം ആരോപിക്കുന്നത്. ഹൈക്കോടതിയുടെ പരിഗണനയിൽ പള്ളിയുടെ നിർമാണം സംബന്ധിച്ച കേസ് നിലനിൽക്കുമ്പോഴാണ് പൊളിക്കൽ നടപടിയുണ്ടായത്.
മാത്രമല്ല, വിഷയത്തിൽ ഡൽഹി സർക്കാരിന്റെ തന്നെ മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സമിതി അന്തിമ തീരുമാനം എടുക്കണം എന്ന ചട്ടവും അട്ടിമറിക്കപ്പെട്ടു. പള്ളി പൊളിക്കരുത് മനുഷ്യാവകാശ കമീഷൻ നിർദേശവും പാലിക്കപ്പെട്ടില്ല. പള്ളിയോട് ചേർന്നുള്ള രണ്ടു കെട്ടിടങ്ങൾ ഭാഗികമായി പൊളിച്ചപ്പോൾ പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൂർണമായി പൊളിച്ചു നീക്കുകയായിരുന്നു.