ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ രത്നവ്യാപാരി മെഹുൽ ചോക്സിക്ക് ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകിയത്.
ന്യൂറോളജിസ്റ്റിനെ കാണാൻ ആന്റിഗ്വയിലേക്ക് പോകാൻ ജാമ്യം അനുവദിക്കണമെന്ന ചോക്സിയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ചോക്സി ഡൊമിനിക്കയിൽ മേയ് 23ന് പിടിയിലാകുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വൻതുക വായ്പയെടുത്തശേഷം 2018 ജനുവരി ആദ്യ വാരമാണ് ചോക്സിയും അനന്തരവൻ നീരവ് മോദിയും ഇന്ത്യയിൽനിന്നു കടന്നത്.
ന്യൂറോളജിസ്റ്റിനെ കാണാൻ ആന്റിഗ്വയിലേക്ക് പോകാൻ ജാമ്യം അനുവദിക്കണമെന്ന ചോക്സിയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ചോക്സി ഡൊമിനിക്കയിൽ മേയ് 23ന് പിടിയിലാകുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വൻതുക വായ്പയെടുത്തശേഷം 2018 ജനുവരി ആദ്യ വാരമാണ് ചോക്സിയും അനന്തരവൻ നീരവ് മോദിയും ഇന്ത്യയിൽനിന്നു കടന്നത്.