ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 13 വരെ ചേരുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം ആറ് വരെ ഇരുസഭകളും ചേരുമെന്ന് അദ്ദേഹം അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എംപിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കൂ. ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല. എങ്കിലും വാക്സിന് എടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.
നിലവില്‍ ഇരുസഭകളിലേയും ഭൂരിഭാഗം എംപിമാരും വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 444 ലോക്സഭാംഗങ്ങളും 218 രാജ്യസഭാംഗങ്ങളും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എംപിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കൂ. ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല. എങ്കിലും വാക്സിന് എടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.
നിലവില്‍ ഇരുസഭകളിലേയും ഭൂരിഭാഗം എംപിമാരും വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 444 ലോക്സഭാംഗങ്ങളും 218 രാജ്യസഭാംഗങ്ങളും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.