കൊച്ചി: അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാ.തോമസ് എം. കോട്ടൂരിനും സിസ്റ്റർ സെഫിക്കും പരോൾ നൽകിയതിൽ സംസ്ഥാന സർക്കാരിനോടും ഡിജിപിയോടും ഹൈക്കോടതി വിശദീകരണം ചോദിച്ചു. പരോൾ ചട്ടവിരുദ്ധമാണെന്ന് കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. ജയിൽ ഡിജിപിക്കും ഫാ. കോട്ടൂരിനും സിസ്റ്റർ സെഫിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണ് പരോൾ അനുവദിച്ചതെന്ന വിശദീകരണം ജയിൽ ഡിജിപി കോടതിയെ അറിയിച്ചിരുന്നു. ഈ വാദം കളവാണെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്. സർക്കാരും ഡിജിപിയും നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷം ഹർജി കോടതി വീണ്ടും പരിഗണിക്കും.
സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണ് പരോൾ അനുവദിച്ചതെന്ന വിശദീകരണം ജയിൽ ഡിജിപി കോടതിയെ അറിയിച്ചിരുന്നു. ഈ വാദം കളവാണെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്. സർക്കാരും ഡിജിപിയും നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷം ഹർജി കോടതി വീണ്ടും പരിഗണിക്കും.