ലക്നോ: ഉത്തർപ്രദേശിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി. ഡൽഹിയിലെ സീമാപുരി സ്വദേശി അമിത് കുമാര്‍(30) ആണ് കൊല്ലപ്പെട്ടത്.
ഗാസിയാബാദിലെ സാഹിബാബാദിലാണ് സംഭവം. വെടിയേറ്റ് റോഡില്‍ കിടന്ന അമിതിനെ പോലീസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമായത്.
ഇയാള്‍ക്കെതിരെ ഡല്‍ഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ചൂതാട്ടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുമാറും ഭാര്യ വീട്ടുകാരും തമ്മില്‍ പണത്തിന്റെ പേരില്‍ തര്‍ക്കം നടന്നിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇയാളെ ഉപേക്ഷിച്ച് ഭാര്യ മക്കള്‍ക്കൊപ്പം സ്വന്തം വീട്ടില്പോയിരുന്നു.
കുമാറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശയങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഗാസിയാബാദിലെ സാഹിബാബാദിലാണ് സംഭവം. വെടിയേറ്റ് റോഡില്‍ കിടന്ന അമിതിനെ പോലീസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമായത്.
ഇയാള്‍ക്കെതിരെ ഡല്‍ഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ചൂതാട്ടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുമാറും ഭാര്യ വീട്ടുകാരും തമ്മില്‍ പണത്തിന്റെ പേരില്‍ തര്‍ക്കം നടന്നിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇയാളെ ഉപേക്ഷിച്ച് ഭാര്യ മക്കള്‍ക്കൊപ്പം സ്വന്തം വീട്ടില്പോയിരുന്നു.
കുമാറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശയങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.