ഡെറാഡൂൺ: ഉത്തരാഖണ്ഡിന് മോഹന വാഗ്ദാനങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ. 300 യൂണിറ്റ് സൗജന്യ വൈദ്യുതി, കുടിശിക എഴുതിത്തള്ളൽ, കർഷകർക്ക് സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളാണ് കേജരിവാൾ പ്രഖ്യാപിച്ചത്.
സൗജന്യ വൈദ്യുതിയും കുടിശിഖ എഴുതിത്തള്ളലും അടക്കം ഉത്തരാഖണ്ഡിലെ ജനതയ്ക്കു നാലു വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ. ഡൽഹിക്കു പിന്നാലെ പഞ്ചാബിലും ഉത്തരാഖണ്ഡിലും കാലുറപ്പിക്കാനുള്ള എഎപിയുടെ പദ്ധതിക്ക് ആക്കം കൂട്ടാനായി ഡെറാഡൂണിൽ നടത്തിയ പത്രസമ്മേളനത്തിലാണു കേജരിവാളിന്റെ വാഗ്ദാനം.
വെറുതെ പറയുകയല്ല. കള്ളം പറയുകയുമല്ല. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ ഉത്തരാഖണ്ഡിലെ എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. കർഷകർക്കു പൂർണമായും സൗജന്യമായി വൈദ്യുതി കിട്ടും. കുടിശികയുള്ള ബില്ലുകൾ എഴുതിത്തള്ളും. പവർ കട്ട് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ഉത്പാദനം ഉണ്ടായിട്ടും ഉത്തരാഖണ്ഡിൽ വൈദ്യുതി സൗജന്യമില്ല. ഉത്പാദനമില്ലാത്ത ഡൽഹിയിൽ വൈദ്യുതി സൗജന്യമാണെന്നും ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സൗജന്യ വൈദ്യുതിയും കുടിശിഖ എഴുതിത്തള്ളലും അടക്കം ഉത്തരാഖണ്ഡിലെ ജനതയ്ക്കു നാലു വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ. ഡൽഹിക്കു പിന്നാലെ പഞ്ചാബിലും ഉത്തരാഖണ്ഡിലും കാലുറപ്പിക്കാനുള്ള എഎപിയുടെ പദ്ധതിക്ക് ആക്കം കൂട്ടാനായി ഡെറാഡൂണിൽ നടത്തിയ പത്രസമ്മേളനത്തിലാണു കേജരിവാളിന്റെ വാഗ്ദാനം.
വെറുതെ പറയുകയല്ല. കള്ളം പറയുകയുമല്ല. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ ഉത്തരാഖണ്ഡിലെ എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. കർഷകർക്കു പൂർണമായും സൗജന്യമായി വൈദ്യുതി കിട്ടും. കുടിശികയുള്ള ബില്ലുകൾ എഴുതിത്തള്ളും. പവർ കട്ട് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ഉത്പാദനം ഉണ്ടായിട്ടും ഉത്തരാഖണ്ഡിൽ വൈദ്യുതി സൗജന്യമില്ല. ഉത്പാദനമില്ലാത്ത ഡൽഹിയിൽ വൈദ്യുതി സൗജന്യമാണെന്നും ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.