ന്യൂഡൽഹി: അമേരിക്കൻ സൈന്യം പിൻവാങ്ങിയതോടെ താലിബാൻ ഭീകരർ പിടിമുറുക്കുന്ന അഫ്ഗാനിസ്ഥാനിലെ അന്‍പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും ഇന്ത്യ ഡൽഹിയിൽ തിരികെയെത്തിച്ചു. കാണ്ഡഹാറിലെ കോണ്‍സുലേറ്റ് താത്കാലികമായി അടച്ചു.
പാക്കിസ്ഥാൻ വ്യോമാർതിർത്തി ഒഴിവാക്കിയാണു കാണ്ഡഹാറിൽ നിന്നൊഴിപ്പിച്ച ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രത്യേക വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്. കാണ്ഡഹാർ നഗരത്തിൽ അഫ്ഗാൻ - താലിബാൻ സേനകൾ തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടർന്നാണ് ഇന്ത്യയുടെ നടപടി.
സംഘർഷങ്ങളെ തുടർന്ന് ഹെറാത്, ജലാലാബാദ് നഗരങ്ങളിലെ ഇന്ത്യൻ കോണ്‍സുലേറ്റുകൾ കോവിഡ് മഹാമാരിക്കിടെ കഴിഞ്ഞ വർഷം ഏപ്രിലിലിൽ അടച്ചിരുന്നു. കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കാൻ ആലോചനകളിലെന്നും കേന്ദ്രം അറിയിച്ചു. ഓഗസ്റ്റോടെ അഫ്ഗാനിസ്ഥാനിലുള്ള സൈനികരെ പൂർണമായി പിൻവലിക്കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.
കാണ്ഡഹാറിലെ എംബസി അടച്ചിട്ടില്ലെന്നും താത്കാലികമായ നടപടിയാണ് ഉണ്ടായതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ ജീവനാണ് പരമപ്രധാനം. അതിനാലാണ് ഇന്ത്യക്കാരായ കോണ്‍സുലേറ്ററിലെ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. അഫ്ഗാനിസ്ഥാൻകാരായ ജീവനക്കാർ വഴി കോണ്‍സുലേറ്റിന്റെ പ്രവർത്തനം തുടരും- വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
പാക്കിസ്ഥാൻ വ്യോമാർതിർത്തി ഒഴിവാക്കിയാണു കാണ്ഡഹാറിൽ നിന്നൊഴിപ്പിച്ച ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രത്യേക വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്. കാണ്ഡഹാർ നഗരത്തിൽ അഫ്ഗാൻ - താലിബാൻ സേനകൾ തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടർന്നാണ് ഇന്ത്യയുടെ നടപടി.
സംഘർഷങ്ങളെ തുടർന്ന് ഹെറാത്, ജലാലാബാദ് നഗരങ്ങളിലെ ഇന്ത്യൻ കോണ്‍സുലേറ്റുകൾ കോവിഡ് മഹാമാരിക്കിടെ കഴിഞ്ഞ വർഷം ഏപ്രിലിലിൽ അടച്ചിരുന്നു. കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കാൻ ആലോചനകളിലെന്നും കേന്ദ്രം അറിയിച്ചു. ഓഗസ്റ്റോടെ അഫ്ഗാനിസ്ഥാനിലുള്ള സൈനികരെ പൂർണമായി പിൻവലിക്കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.
കാണ്ഡഹാറിലെ എംബസി അടച്ചിട്ടില്ലെന്നും താത്കാലികമായ നടപടിയാണ് ഉണ്ടായതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ ജീവനാണ് പരമപ്രധാനം. അതിനാലാണ് ഇന്ത്യക്കാരായ കോണ്‍സുലേറ്ററിലെ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. അഫ്ഗാനിസ്ഥാൻകാരായ ജീവനക്കാർ വഴി കോണ്‍സുലേറ്റിന്റെ പ്രവർത്തനം തുടരും- വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.