ലക്നോ: ലക്നോ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് അൽ ഖ്വയ്ദ ഭീകരരെ പിടികൂടിയതായി ഉത്തർപ്രദേശ് പോലീസ്. ലക്നോ സ്വദേശികളായ മിൻഹാജ് അഹമ്മദ്, മസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി പോലീസ് പറയുന്നു. പാക്-അഫ്ഗാൻ അതിർത്തിയായ പേഷാവാർ, ക്വേറ്റ എന്നിവിടങ്ങളിൽനിന്നാണ് തീവ്രവാദ പ്രവർത്തനങ്ങൾ നടന്നുവന്നത്. ലക്നോ ജില്ലയിലെ കോരിയിൽ താമസിക്കുന്ന മിൻഹാജ് അഹമ്മദിന്റെ വീട്ടിൽനിന്നാണ് സ്ഫോടകവസ്തുക്കളും പിസ്റ്റളും കണ്ടെത്തിയത്.
മസറുദ്ദീൻ ജോൻപുർ ജില്ലയിലെ മരിയാവു സ്വദേശിയാണ്. അന്പതുകാരനായ ഇയാളുടെ വീട്ടിൽനിന്നും വലിയ അളവിൽ സ്ഫോടകവസ്തുക്കളും കുക്കറും കണ്ടെടുത്തു- പോലീസ് അറിയിച്ചു.
ഇവരിൽനിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി പോലീസ് പറയുന്നു. പാക്-അഫ്ഗാൻ അതിർത്തിയായ പേഷാവാർ, ക്വേറ്റ എന്നിവിടങ്ങളിൽനിന്നാണ് തീവ്രവാദ പ്രവർത്തനങ്ങൾ നടന്നുവന്നത്. ലക്നോ ജില്ലയിലെ കോരിയിൽ താമസിക്കുന്ന മിൻഹാജ് അഹമ്മദിന്റെ വീട്ടിൽനിന്നാണ് സ്ഫോടകവസ്തുക്കളും പിസ്റ്റളും കണ്ടെത്തിയത്.
മസറുദ്ദീൻ ജോൻപുർ ജില്ലയിലെ മരിയാവു സ്വദേശിയാണ്. അന്പതുകാരനായ ഇയാളുടെ വീട്ടിൽനിന്നും വലിയ അളവിൽ സ്ഫോടകവസ്തുക്കളും കുക്കറും കണ്ടെടുത്തു- പോലീസ് അറിയിച്ചു.