ബ്രസൽസ്: ബെൽജിയത്തിൽ ഒരേ സമയം കോവിഡ് ആൽഫാ, ബീറ്റാ വകഭേദം ബാധിച്ച 90 വയസുള്ള വയോധിക മരിച്ചു. ബ്രസൽസിലെ ആൽസ്റ്റ് സ്വദേശിയായ വയോധികയാണ് മരിച്ചത്. മാർച്ച് മൂന്നിനാണ് ആൽസ്റ്റിലെ ഒൽവി ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിക്കുന്നത്.
അതേ ദിവസം തന്നെ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അഞ്ച് ദിവസത്തിനു ശേഷം മരണം സംഭവിച്ചു. ആൽഫ, ബീറ്റ വകഭേദങ്ങൾ ഒരുപോലെ ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ആൽഫ ബ്രിട്ടനിൽ ഉണ്ടായ വകഭേദമാണ്. ബീറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്.
വയോധികയ്ക്ക് കോവിഡ് ബാധിച്ച സമയങ്ങളിൽ ബെൽജിയത്തിൽ ആൽഫ, ബീറ്റ വകഭേദങ്ങൾ ഉണ്ടായിരുന്നു. രണ്ട് വ്യത്യസ്ത ആളുകളിൽനിന്നാവാം വ്യത്യസ്ത വയറസുകൾ വയോധികയെ ബാധിച്ചതെന്നാണ് ഡോക്ടർമാർ കരുതുന്നത്. എങ്ങനെയാണ് ഇവർക്ക് കോവിഡ് ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
രോഗി വേഗത്തിൽ മരിക്കാൻ കാരണം രണ്ട് വൈറസുകളും ഒരുപോലെ ബാധിച്ചതാണോയെന്ന് വ്യക്തമല്ലെന്നും ഒൽവി ആശുപത്രിയിലെ മോളിക്യുലർ ബയോളജിസ്റ്റ് ആൻ വങ്കീർബർഗൻ പറഞ്ഞു.
അതേ ദിവസം തന്നെ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അഞ്ച് ദിവസത്തിനു ശേഷം മരണം സംഭവിച്ചു. ആൽഫ, ബീറ്റ വകഭേദങ്ങൾ ഒരുപോലെ ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ആൽഫ ബ്രിട്ടനിൽ ഉണ്ടായ വകഭേദമാണ്. ബീറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്.
വയോധികയ്ക്ക് കോവിഡ് ബാധിച്ച സമയങ്ങളിൽ ബെൽജിയത്തിൽ ആൽഫ, ബീറ്റ വകഭേദങ്ങൾ ഉണ്ടായിരുന്നു. രണ്ട് വ്യത്യസ്ത ആളുകളിൽനിന്നാവാം വ്യത്യസ്ത വയറസുകൾ വയോധികയെ ബാധിച്ചതെന്നാണ് ഡോക്ടർമാർ കരുതുന്നത്. എങ്ങനെയാണ് ഇവർക്ക് കോവിഡ് ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
രോഗി വേഗത്തിൽ മരിക്കാൻ കാരണം രണ്ട് വൈറസുകളും ഒരുപോലെ ബാധിച്ചതാണോയെന്ന് വ്യക്തമല്ലെന്നും ഒൽവി ആശുപത്രിയിലെ മോളിക്യുലർ ബയോളജിസ്റ്റ് ആൻ വങ്കീർബർഗൻ പറഞ്ഞു.