തിരുവനന്തപുരം: കോവി്ഡ് ബാധിച്ചു ഗൾഫിൽ മരണമടഞ്ഞ മലയാളികൾക്കു നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതു കേന്ദ്ര സർക്കാർ ആണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മരണങ്ങളുടെ കണക്കു സംബന്ധിച്ചു കേരളത്തിൽ വലിയ പരാതികളില്ല. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അതു പരിശോധിച്ചു നടപടി സ്വീകരിക്കും.
നിയന്ത്രണങ്ങൾ ഉണ്ടായിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതിരിക്കുന്നതു ചൂണ്ടിക്കാട്ടിയപ്പോൾ, നിയന്ത്രണങ്ങൾ തുടരുന്നില്ലായിരുന്നെങ്കിൽ ടിപിആർ ഇതിനേക്കാൾ വളരെയധികം ഉയരുമായിരുന്നു എന്നാണു വിദഗ്ധർ ഒന്നടങ്കം അഭിപ്രായപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ ഉണ്ടായിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതിരിക്കുന്നതു ചൂണ്ടിക്കാട്ടിയപ്പോൾ, നിയന്ത്രണങ്ങൾ തുടരുന്നില്ലായിരുന്നെങ്കിൽ ടിപിആർ ഇതിനേക്കാൾ വളരെയധികം ഉയരുമായിരുന്നു എന്നാണു വിദഗ്ധർ ഒന്നടങ്കം അഭിപ്രായപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.