ലക്നോ: ഉത്തർപ്രദേശിൽ കോവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള കാപ്പ വകഭേദം കണ്ടെത്തി. ലക്നോവിലാണ് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്. ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ 107 ഡൽറ്റ പ്ലസ് വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കോവിഡിന്റെ രണ്ട് വകഭേദങ്ങളും സംസ്ഥാനത്ത് ആദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 0.04 ആണ്.
കാപ്പ വകഭേദം കണ്ടെത്തിയതിൽ ഭയക്കേണ്ട കാര്യമില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യ) അമിത് മോഹൻ പ്രസാദ് അറിയിച്ചു. കോവിഡിന്റെ വകഭേദമാണിത്. ചികിത്സ സാധ്യമാണ്. സംസ്ഥാനത്ത് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിന്റെ രണ്ട് വകഭേദങ്ങളും സംസ്ഥാനത്ത് ആദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 0.04 ആണ്.
കാപ്പ വകഭേദം കണ്ടെത്തിയതിൽ ഭയക്കേണ്ട കാര്യമില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യ) അമിത് മോഹൻ പ്രസാദ് അറിയിച്ചു. കോവിഡിന്റെ വകഭേദമാണിത്. ചികിത്സ സാധ്യമാണ്. സംസ്ഥാനത്ത് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.