കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം. ഉപാധികളോടെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കസ്റ്റംസ് എതിർപ്പ് അറിയിച്ചില്ല.
അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ കസ്റ്റംസ് നൽകി.
കഴിഞ്ഞ 21ന് പുലർച്ചെയാണ് ദുബായിൽനിന്ന് അർജുൻ ആയങ്കിക്ക് കൈമാറുന്നതിന് 2.33 കിലോ സ്വർണവുമായി മുഹമ്മദ് ഷഫീഖ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നത്. സ്വർണക്കടത്തുകാരിൽ നിന്നു തന്നെ വിവരം ചോർന്നു കിട്ടിയ കസ്റ്റംസ് പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ കസ്റ്റംസ് നൽകി.
കഴിഞ്ഞ 21ന് പുലർച്ചെയാണ് ദുബായിൽനിന്ന് അർജുൻ ആയങ്കിക്ക് കൈമാറുന്നതിന് 2.33 കിലോ സ്വർണവുമായി മുഹമ്മദ് ഷഫീഖ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നത്. സ്വർണക്കടത്തുകാരിൽ നിന്നു തന്നെ വിവരം ചോർന്നു കിട്ടിയ കസ്റ്റംസ് പ്രതിയെ പിടികൂടുകയായിരുന്നു.