ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുല്‍ഗാമിലെ റെഡ്വാനി മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ വെടിവയ്പ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം,നിയന്ത്രണരേഖയിൽ രജൗരി മേഖലയിലെ സുന്ദർബാനി സെക്ടറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടു സൈനികർ വീരമൃത്യു വരിച്ചു.
ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രമം സൈന്യം തടയവെയാണ് ഏറ്റുമുട്ടലുണ്ടായത്. പിന്നാലെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഗ്രനേഡ് പ്രയോഗിച്ചും വെടിയുതിർത്തുമാണ് ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഭീകരരിൽനിന്ന് എകെ 47 തോക്കുകൾ ഉൾപ്പെടെ സുരക്ഷാസേന പിടിച്ചെടുത്തു.കോഴിക്കോട് സ്വദേശി എം. ശ്രീജിത്താണ് വീരമൃത്യുവരിച്ച മലയാളി സൈനികൻ.
അതേസമയം,നിയന്ത്രണരേഖയിൽ രജൗരി മേഖലയിലെ സുന്ദർബാനി സെക്ടറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടു സൈനികർ വീരമൃത്യു വരിച്ചു.
ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രമം സൈന്യം തടയവെയാണ് ഏറ്റുമുട്ടലുണ്ടായത്. പിന്നാലെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഗ്രനേഡ് പ്രയോഗിച്ചും വെടിയുതിർത്തുമാണ് ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഭീകരരിൽനിന്ന് എകെ 47 തോക്കുകൾ ഉൾപ്പെടെ സുരക്ഷാസേന പിടിച്ചെടുത്തു.കോഴിക്കോട് സ്വദേശി എം. ശ്രീജിത്താണ് വീരമൃത്യുവരിച്ച മലയാളി സൈനികൻ.