ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയിലെ കര്‍ഷക റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പേര്‍ക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ബൂത്ത സിംഗ്, മനിന്ദര്‍ സിംഗ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസുകാരെ ആക്രമിക്കുകയും ചെങ്കോട്ടയില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തുവന്നാണ് ബൂത്തസിംഗിനെതിരെ ചുമത്തിയ കുറ്റം. പോലീസുകാരെ ആക്രമിക്കുകയും ചെങ്കോട്ട സ്മരകത്തിന്റെ കവാടത്തില്‍ വാള് കൈയില്‍ ഉയര്‍ത്തി നില്‍ക്കുകയും ചെയ്തുവെന്നാണ് മനിന്ദര്‍ സിംഗിനെതിരെയുള്ള കുറ്റം.
എന്നാൽ കേസില്‍ പ്രോസിക്യൂഷന് ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിലും വീഡിയോകളിലും മനീന്ദര്‍ സിംഗിന്റെ മുഖം വ്യക്തമല്ലെന്ന് ജഡ്ജി പറഞ്ഞു. ബൂത്ത സിംഗ് സ്ഥലത്ത് ഉണ്ടെന്ന് മാത്രമേ വീഡിയോയില്‍ കാണിക്കുന്നുള്ളുവെന്നും എന്തെങ്കിലും കുറ്റം അദ്ദേഹം ചെയ്യുന്നതായി വീഡിയോയില്‍ ഇല്ലെന്നും ജാമ്യ ഹർജി പരിഗണിച്ച് കോടതി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസുകാരെ ആക്രമിക്കുകയും ചെങ്കോട്ടയില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തുവന്നാണ് ബൂത്തസിംഗിനെതിരെ ചുമത്തിയ കുറ്റം. പോലീസുകാരെ ആക്രമിക്കുകയും ചെങ്കോട്ട സ്മരകത്തിന്റെ കവാടത്തില്‍ വാള് കൈയില്‍ ഉയര്‍ത്തി നില്‍ക്കുകയും ചെയ്തുവെന്നാണ് മനിന്ദര്‍ സിംഗിനെതിരെയുള്ള കുറ്റം.
എന്നാൽ കേസില്‍ പ്രോസിക്യൂഷന് ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിലും വീഡിയോകളിലും മനീന്ദര്‍ സിംഗിന്റെ മുഖം വ്യക്തമല്ലെന്ന് ജഡ്ജി പറഞ്ഞു. ബൂത്ത സിംഗ് സ്ഥലത്ത് ഉണ്ടെന്ന് മാത്രമേ വീഡിയോയില്‍ കാണിക്കുന്നുള്ളുവെന്നും എന്തെങ്കിലും കുറ്റം അദ്ദേഹം ചെയ്യുന്നതായി വീഡിയോയില്‍ ഇല്ലെന്നും ജാമ്യ ഹർജി പരിഗണിച്ച് കോടതി പറഞ്ഞു.