കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. തുടർച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ. കോഴിക്കോട് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
നേരത്തെ ലഭിച്ച മൊഴികളും ഷാജി സമര്‍പ്പിച്ച രേഖകളും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തൽ. കൂടാതെ കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 47 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കാനായി സമര്‍പ്പിച്ച രസീത് വ്യാജമാണോ എന്നും വിജിലന്‍സ് സംശയിക്കുന്നു.
മാളൂര്‍കുന്നിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യൽ ഒന്നര മണിക്കൂർ നീണ്ടുനിന്നു.
നേരത്തെ ലഭിച്ച മൊഴികളും ഷാജി സമര്‍പ്പിച്ച രേഖകളും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തൽ. കൂടാതെ കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 47 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കാനായി സമര്‍പ്പിച്ച രസീത് വ്യാജമാണോ എന്നും വിജിലന്‍സ് സംശയിക്കുന്നു.
മാളൂര്‍കുന്നിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യൽ ഒന്നര മണിക്കൂർ നീണ്ടുനിന്നു.