തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയായ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ബാലാവകാശ കമ്മീഷൻ ഇരട്ടത്താപ്പ് സമീപനം സ്വീകരിക്കുന്നു എന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ബാലാവകാശ കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് തടയുന്നതിനിടെ പോലീസും സമരക്കാരും തമ്മിൽ നടന്ന ഉന്തിലും തള്ളിലും സമീപത്തെ മതിൽ ഇടിഞ്ഞ് വീണു. ഇതേ തുടർന്ന് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥക്ക് പരിക്കേറ്റു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിന്ദു ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് ലക്ഷ്മി, ജില്ലാ വൈസ് പ്രസിഡന്റ് ഷീലാ രമണി, ഭാരവാഹികളായ ഷെർളി, ഗായത്രി, അനിത എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി ബാലാവകാശ കമ്മീഷനിലേക്ക് മാർച്ച് നടത്തിയത്.
മാർച്ച് തടയുന്നതിനിടെ പോലീസും സമരക്കാരും തമ്മിൽ നടന്ന ഉന്തിലും തള്ളിലും സമീപത്തെ മതിൽ ഇടിഞ്ഞ് വീണു. ഇതേ തുടർന്ന് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥക്ക് പരിക്കേറ്റു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിന്ദു ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് ലക്ഷ്മി, ജില്ലാ വൈസ് പ്രസിഡന്റ് ഷീലാ രമണി, ഭാരവാഹികളായ ഷെർളി, ഗായത്രി, അനിത എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി ബാലാവകാശ കമ്മീഷനിലേക്ക് മാർച്ച് നടത്തിയത്.