ചെന്നൈ: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മുൻ മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എം. മണികണ്ഠനു ജാമ്യം. മദ്രാസ് ഹൈക്കോടതിയാണ് ഇയാൾക്കു നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്.
എല്ലാ ദിവസവും രാവിലെ പത്തരയ്ക്ക് മണികണ്ഠൻ സമീപത്തെ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും പാസ്പോർട്ട് സൈദാപ്പേട്ടിലെ മജിസ്ട്രേറ്റിനു മുന്നിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
മലേഷ്യയിൽ ജനിച്ച ഇന്ത്യക്കാരിയുടെ പരാതിയിലാണു മുൻ മന്ത്രി അറസ്റ്റിലായത്. ബലാത്സംഗം, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ മണികണ്ഠനെതിരേ ചുമത്തിയിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ പത്തരയ്ക്ക് മണികണ്ഠൻ സമീപത്തെ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും പാസ്പോർട്ട് സൈദാപ്പേട്ടിലെ മജിസ്ട്രേറ്റിനു മുന്നിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
മലേഷ്യയിൽ ജനിച്ച ഇന്ത്യക്കാരിയുടെ പരാതിയിലാണു മുൻ മന്ത്രി അറസ്റ്റിലായത്. ബലാത്സംഗം, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ മണികണ്ഠനെതിരേ ചുമത്തിയിട്ടുണ്ട്.