തിരുവനന്തപുരം: ജില്ലാ കളക്ടർമാർക്ക് സ്ഥാനചലനം. തൃശൂർ, പത്തനംതിട്ട, കോഴിക്കോട്, എറണാകുളം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം. തൃശൂർ കളക്ടറായ ഷാനവാസിനു പകരമായി ഹരിത വി. കുമാറിനെ നിയമിച്ചു.
പത്തനംതിട്ട കളക്ടറായിരുന്ന ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയെ കോഴിക്കോട്ടേക്ക് മാറ്റി. ജാഫർ മാലിക്ക് ആണ് പുതിയ എറണാകുളം കളക്ടർ. എസ്.സുഹാസിനെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് എംഡിയായി നിയമിക്കും.
കോട്ടയം കളക്ടർ അഞ്ജന എമ്മിനും മാറ്റമുണ്ട്. ജില്ലാ പഞ്ചായത്ത് ഡിപ്പാർട്ട്മെന്റിലായിരുന്ന പി.കെ ജയശ്രീ ആണ് പുതിയ കോട്ടയം കളക്ടർ. സോഷ്യൽ ജസ്റ്റീസ് ഡയറക്ടറായിരുന്ന ഷീബ ജോർജിനെ ഇടുക്കി കളക്ടറായി നിയമിച്ചു. ഡോ. വേണുവിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും ആശാ തോമസിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയായും തീരുമാനിച്ചു.
പത്തനംതിട്ട കളക്ടറായിരുന്ന ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയെ കോഴിക്കോട്ടേക്ക് മാറ്റി. ജാഫർ മാലിക്ക് ആണ് പുതിയ എറണാകുളം കളക്ടർ. എസ്.സുഹാസിനെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് എംഡിയായി നിയമിക്കും.
കോട്ടയം കളക്ടർ അഞ്ജന എമ്മിനും മാറ്റമുണ്ട്. ജില്ലാ പഞ്ചായത്ത് ഡിപ്പാർട്ട്മെന്റിലായിരുന്ന പി.കെ ജയശ്രീ ആണ് പുതിയ കോട്ടയം കളക്ടർ. സോഷ്യൽ ജസ്റ്റീസ് ഡയറക്ടറായിരുന്ന ഷീബ ജോർജിനെ ഇടുക്കി കളക്ടറായി നിയമിച്ചു. ഡോ. വേണുവിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും ആശാ തോമസിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയായും തീരുമാനിച്ചു.