കോൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് കല്‍ക്കട്ട ഹൈക്കോടതി. നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പു വിജയത്തിനെതിരേ മമത സമർപ്പിച്ച ഹർജിയിലാണു നടപടി.
ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് കൗശിക് ഛന്ദയുടെ നിഷ്പക്ഷതയിൽ സംശയമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ബെഞ്ചിൽ നിന്നു കേസ് മാറ്റണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ആരോപണം കണക്കിലെടുത്ത് താൻ പിന്മാറുകയാണെന്ന് അറിയിച്ച ഛന്ദയുടെ ബെഞ്ചാണ് മമതയ്ക്ക് പിഴ ചുമത്തിയത്.
ഒരു ജഡ്ജിനെ മോശമായി ചിത്രീകരിക്കാനുളള ബോധപൂര്‍വമുള്ള ശ്രമമാണ് മമത നടത്തുന്നതെന്നാണ് ജസ്റ്റിസ് കൗശിക് ചന്ദിന്റെ പ്രതികരണം.
ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് കൗശിക് ഛന്ദയുടെ നിഷ്പക്ഷതയിൽ സംശയമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ബെഞ്ചിൽ നിന്നു കേസ് മാറ്റണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ആരോപണം കണക്കിലെടുത്ത് താൻ പിന്മാറുകയാണെന്ന് അറിയിച്ച ഛന്ദയുടെ ബെഞ്ചാണ് മമതയ്ക്ക് പിഴ ചുമത്തിയത്.
ഒരു ജഡ്ജിനെ മോശമായി ചിത്രീകരിക്കാനുളള ബോധപൂര്‍വമുള്ള ശ്രമമാണ് മമത നടത്തുന്നതെന്നാണ് ജസ്റ്റിസ് കൗശിക് ചന്ദിന്റെ പ്രതികരണം.