തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കളക്ടർമാരുടെ യോഗത്തിൽ തീരുമാനം. 175 തദ്ദേശ സ്ഥാപനങ്ങളിലാണു കടുത്ത നിയന്ത്രണം.
അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയുള്ള 497 തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഈ വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിലെ റസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം.
ശാരീരിക സന്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും ജിമ്മുകൾക്കും എസി ഒഴിവാക്കി പ്രവർത്തിക്കാം. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ കുടുതൽ അനുവദിക്കുന്നതല്ല. ബുധനാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിലാകും.
ടിപിആർ 15 നു മുകളിലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കഴിഞ്ഞയാഴ്ച നിരക്ക് ആറിൽത്താഴെയുള്ള പ്രദേശങ്ങളെയാണ് ഇളവുകൾ കൂടുതലുള്ള എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നത്.
അധികം ഇളവുകളും കാറ്റഗറി അഞ്ചിൽത്താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിലായിരിക്കും. ആറുമുതൽ 12 വരെ നിരക്കുള്ള സ്ഥലങ്ങളിലുണ്ടായിരുന്ന നിയന്ത്രണം അഞ്ചുമുതൽ പത്തുവരെ നിരക്കുള്ള സ്ഥലങ്ങളിലാക്കിയാണ് പുനക്രമീകരിച്ചത്. 12 മുതൽ 18 വരെയുണ്ടായിരുന്ന കാറ്റഗറി സി വിഭാഗത്തിലെ നിയന്ത്രണങ്ങൾ ഈയാഴ്ച 10-15 വരെ നിരക്കുള്ള സ്ഥലങ്ങളിലായിരിക്കും.
എ വിഭാഗത്തിൽ 82, ബി- 415, സി- 362, ഡി- 175 തദ്ദേശ സ്ഥാപങ്ങളാണുള്ളത്. കാറ്റഗറി എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും.
അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയുള്ള 497 തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഈ വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിലെ റസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം.
ശാരീരിക സന്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും ജിമ്മുകൾക്കും എസി ഒഴിവാക്കി പ്രവർത്തിക്കാം. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ കുടുതൽ അനുവദിക്കുന്നതല്ല. ബുധനാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിലാകും.
ടിപിആർ 15 നു മുകളിലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കഴിഞ്ഞയാഴ്ച നിരക്ക് ആറിൽത്താഴെയുള്ള പ്രദേശങ്ങളെയാണ് ഇളവുകൾ കൂടുതലുള്ള എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നത്.
അധികം ഇളവുകളും കാറ്റഗറി അഞ്ചിൽത്താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിലായിരിക്കും. ആറുമുതൽ 12 വരെ നിരക്കുള്ള സ്ഥലങ്ങളിലുണ്ടായിരുന്ന നിയന്ത്രണം അഞ്ചുമുതൽ പത്തുവരെ നിരക്കുള്ള സ്ഥലങ്ങളിലാക്കിയാണ് പുനക്രമീകരിച്ചത്. 12 മുതൽ 18 വരെയുണ്ടായിരുന്ന കാറ്റഗറി സി വിഭാഗത്തിലെ നിയന്ത്രണങ്ങൾ ഈയാഴ്ച 10-15 വരെ നിരക്കുള്ള സ്ഥലങ്ങളിലായിരിക്കും.
എ വിഭാഗത്തിൽ 82, ബി- 415, സി- 362, ഡി- 175 തദ്ദേശ സ്ഥാപങ്ങളാണുള്ളത്. കാറ്റഗറി എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും.