തിരുവനന്തപുരം: കെ.എം. മാണിക്കെതിരേ നേരത്തേ നടത്തിയ പരാമർശങ്ങൾ പിൻവലിക്കാൻ സിപിഎം തയാറാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്ന് ആരോപിച്ചത് കോൺഗ്രസുകാരല്ല, സിപിഎമ്മുകാരാണെന്നും സതീശൻ പറഞ്ഞു.
നിയമസഭയിലെ സമരം യുഡിഎഫിനെതിരെ ആയിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയും സതീശൻ തള്ളി. യുഡിഎഫിന്റെ മുഖ്യമന്ത്രിയടക്കമുള്ള ആരെയും അന്ന് എൽഡിഎഫ് തടഞ്ഞില്ല. മാണിയെ മാത്രമാണ് തടഞ്ഞതെന്നും സതീശൻ ചൂണ്ടികാട്ടി.
സുപ്രീം കോടതിയിലെ കേസ് സര്‍ക്കാര്‍ പിന്‍വലിക്കണം. ജോസ് കെ. മാണിക്ക് ഇനി എങ്ങനെ എല്‍ഡിഎഫില്‍ തുടരാനാകും. അദ്ദേഹം രാഷ്ട്രീയ നിലപാടെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നിയമസഭയിലെ സമരം യുഡിഎഫിനെതിരെ ആയിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയും സതീശൻ തള്ളി. യുഡിഎഫിന്റെ മുഖ്യമന്ത്രിയടക്കമുള്ള ആരെയും അന്ന് എൽഡിഎഫ് തടഞ്ഞില്ല. മാണിയെ മാത്രമാണ് തടഞ്ഞതെന്നും സതീശൻ ചൂണ്ടികാട്ടി.
സുപ്രീം കോടതിയിലെ കേസ് സര്‍ക്കാര്‍ പിന്‍വലിക്കണം. ജോസ് കെ. മാണിക്ക് ഇനി എങ്ങനെ എല്‍ഡിഎഫില്‍ തുടരാനാകും. അദ്ദേഹം രാഷ്ട്രീയ നിലപാടെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.