+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആത്മാഭിമാനം ഉണ്ടെങ്കില്‍ ജോസ് കെ. മാണി എല്‍ഡിഎഫ് വിടണമെന്ന് പി.സി. ജോര്‍ജ്

കോട്ടയം: ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ്എം എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. നിയമസഭയിലെ കൈയാങ്കളി
ആത്മാഭിമാനം ഉണ്ടെങ്കില്‍ ജോസ് കെ. മാണി എല്‍ഡിഎഫ് വിടണമെന്ന് പി.സി. ജോര്‍ജ്
കോട്ടയം: ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. നിയമസഭയിലെ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജോര്‍ജിന്‍റെ പ്രതികരണം.

കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തേയും നിലപാട്. പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാര്‍ട്ടിയില്‍ പോയി ജോസ് കെ. മാണി ചേര്‍ന്നത് തന്നെ അപമാനകരമാണ്.

പിതാവ് അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ പോയി പറഞ്ഞ സിപിഎമ്മിനൊപ്പം ഇനി നില്‍ക്കില്ലെന്നാണ് ജോസ് തീരുമാനിക്കേണ്ടത്. മാണിയോട് സ്‌നേഹമുള്ള പ്രവര്‍ത്തകരെങ്കിലും ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയാറാവണം. അല്ലാത്തപക്ഷം മാണി അഴിമതിക്കാരനാണെന്ന് ജോസ് സമ്മതിക്കുകയാണെന്നും ജോര്‍ജ് പ്രതികരിച്ചു.
More in Latest News :