തിരുവനന്തപുരം: തനിക്കെതിരായ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവർ തീക്കുണ്ഡം കത്തിക്കുമ്പോൾ ഒരു ഓലച്ചൂട്ടെങ്കിലും കത്തിക്കാൻ പറ്റുമോ എന്നാണ് സിപിഎം നോക്കുന്നത്. വിജിലൻസോ സിബിഐയോ ജുഡീഷൽ അന്വേഷണമോ എന്ത് നടത്തിയാലും തനിക്ക് പരാതിയില്ലെന്നും പൊതുപ്രവർത്തനത്തിൽ എന്തെങ്കിലും ഒരു കളങ്കം താൻ ചെയ്തുവെന്ന് തെളിയിച്ചാൽ അന്ന് രാഷ്ട്രീയം മതിയാക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
തനിക്കെതിരേ പരാതി നൽകിയെന്ന് പറയുന്നയാൾ തന്റെ ഡ്രൈവറായിരുന്നില്ല. ഡിസിസി ഓഫീസ് സെക്രട്ടറിയുടെ ചുമതലയും പുള്ളിക്കുണ്ടായിരുന്നില്ല. തന്നെ അപായപ്പെടുത്താനുള്ള സിപിഎം നീക്കത്തിന് ഒത്താശ ചെയ്തതിന്റെ പേരിൽ 2013-ൽ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയതിന് സഹകരണ സ്ഥാപനത്തിലെ ജോലിയിൽ നിന്നും ഇയാളെ പിരിച്ചുവിട്ടതാണ്. വിശ്വാസയോഗ്യമായ ഒരാളെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ പോലും സിപിഎമ്മിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മറ്റുള്ളവർ തീക്കുണ്ഡം കത്തിക്കുമ്പോൾ ഒരു ഓലച്ചൂട്ടെങ്കിലും കത്തിക്കാൻ പറ്റുമോ എന്നാണ് സിപിഎം നോക്കുന്നത്. വിജിലൻസോ സിബിഐയോ ജുഡീഷൽ അന്വേഷണമോ എന്ത് നടത്തിയാലും തനിക്ക് പരാതിയില്ലെന്നും പൊതുപ്രവർത്തനത്തിൽ എന്തെങ്കിലും ഒരു കളങ്കം താൻ ചെയ്തുവെന്ന് തെളിയിച്ചാൽ അന്ന് രാഷ്ട്രീയം മതിയാക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
തനിക്കെതിരേ പരാതി നൽകിയെന്ന് പറയുന്നയാൾ തന്റെ ഡ്രൈവറായിരുന്നില്ല. ഡിസിസി ഓഫീസ് സെക്രട്ടറിയുടെ ചുമതലയും പുള്ളിക്കുണ്ടായിരുന്നില്ല. തന്നെ അപായപ്പെടുത്താനുള്ള സിപിഎം നീക്കത്തിന് ഒത്താശ ചെയ്തതിന്റെ പേരിൽ 2013-ൽ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയതിന് സഹകരണ സ്ഥാപനത്തിലെ ജോലിയിൽ നിന്നും ഇയാളെ പിരിച്ചുവിട്ടതാണ്. വിശ്വാസയോഗ്യമായ ഒരാളെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ പോലും സിപിഎമ്മിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പരിഹസിച്ചു.