ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ തെറ്റ് ഏറ്റുപറഞ്ഞു സിപിഎം ബംഗാൾ ഘടകം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും സംയുക്ത മോർച്ചയും നേരിട്ടത് വൻ തിരിച്ചടിയാണെന്നു പോളിറ്റ് ബ്യൂറോയ്ക്കു നൽകിയ റിപ്പോർട്ടിൽ സിപിഎം സമ്മതിച്ചു.
ബംഗാളിൽ സംഘടനാപരമായി ഗുരുതര വീഴ്കളുണ്ടായി. പൊതുജനങ്ങൾക്കിടയിൽ പാർട്ടി അന്യവൽക്കരിക്കപ്പെട്ടു. ഇടത് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നില്ല. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പു പ്രശ്നമായി മാറ്റുന്നതിൽ ഇടതു പാർട്ടികൾ പരാജയപ്പെട്ടു.
സംയുക്ത മോർച്ചയെക്കുറിച്ചു ജനങ്ങളിൽ വിശ്വാസം വളർത്താനായില്ല. എന്നാൽ റെഡ് വോളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ മതിപ്പുണ്ടാക്കി. ബിജെപിയും ടിഎംസിയും ധ്രുവീകരണം സൃഷ്ടിച്ചു. സ്വത്വരാഷ്ട്രീയമാണു ഇരുവരും പ്രയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബംഗാളിൽ സംഘടനാപരമായി ഗുരുതര വീഴ്കളുണ്ടായി. പൊതുജനങ്ങൾക്കിടയിൽ പാർട്ടി അന്യവൽക്കരിക്കപ്പെട്ടു. ഇടത് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നില്ല. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പു പ്രശ്നമായി മാറ്റുന്നതിൽ ഇടതു പാർട്ടികൾ പരാജയപ്പെട്ടു.
സംയുക്ത മോർച്ചയെക്കുറിച്ചു ജനങ്ങളിൽ വിശ്വാസം വളർത്താനായില്ല. എന്നാൽ റെഡ് വോളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ മതിപ്പുണ്ടാക്കി. ബിജെപിയും ടിഎംസിയും ധ്രുവീകരണം സൃഷ്ടിച്ചു. സ്വത്വരാഷ്ട്രീയമാണു ഇരുവരും പ്രയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.