ഇടുക്കി: വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിലെ ആറു വയസുള്ള കുട്ടിയുടെ മരണം കൊലപാതകമെന്ന് പോലീസ്. അയൽവാസിയായ യുവാവ് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ കെട്ടിത്തൂക്കിയതാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ അയൽവാസി അർജുൻ അറസ്റ്റിലായി.
കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിനു പുറത്തുപോയി തിരികെയെത്തിയ സഹോദരനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കാണുന്നത്.
കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത്. ഏറെ നാളായി യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കൾ പണിക്കുപോകുന്ന സമയം മുതലെടുത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
കൃത്യം നടന്ന ദിവസം കടുത്ത പീഡനത്തിനിരയായ പെൺകുട്ടി ബോധരഹിതയായി. ഇതോടെ മരണപ്പെട്ടുവെന്ന് കരുതി കുട്ടിയെ അർജുൻ ഷാളിൽ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനു ശേഷം ഇവിടെനിന്നും കടന്നുകളഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിനു പുറത്തുപോയി തിരികെയെത്തിയ സഹോദരനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കാണുന്നത്.
കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത്. ഏറെ നാളായി യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കൾ പണിക്കുപോകുന്ന സമയം മുതലെടുത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
കൃത്യം നടന്ന ദിവസം കടുത്ത പീഡനത്തിനിരയായ പെൺകുട്ടി ബോധരഹിതയായി. ഇതോടെ മരണപ്പെട്ടുവെന്ന് കരുതി കുട്ടിയെ അർജുൻ ഷാളിൽ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനു ശേഷം ഇവിടെനിന്നും കടന്നുകളഞ്ഞു.