ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത പുഷ്കർ സിംഗ് ധാമിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ധാമിക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മോദി പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഉത്തരാഖണ്ഡിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുവാൻ ഈ ടീമിന് ആശംസകൾ നേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് ധാമിയെ തെരഞ്ഞെടുത്തത്. 57 ബിജെപി എംഎൽഎമാർ പങ്കെടുത്തു. നിയമസഭാംഗമാകാത്തതിനെത്തുടർന്നു മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്തിനെ ബിജെപി കേന്ദ്രനേതൃത്വം ഇന്നലെ നീക്കുകയായിരുന്നു.
നാലുമാസം മുൻപാണ് റാവത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പുനടത്തി നിയമസഭാംഗമല്ലാത്ത റാവത്തിനെ നിയമസ ഭയിലെത്തിക്കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടത് റാ വത്തിനു തിരിച്ചടിയാവുകയായിരുന്നു.
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഉത്തരാഖണ്ഡിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുവാൻ ഈ ടീമിന് ആശംസകൾ നേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരമാണ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സംസ്ഥാനത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ് ഖാതിമയിൽ നിന്നുള്ള ഈ ബിജെപി ജനപ്രതിനിധി.Congratulations to Shri @pushkardhami and all others who took oath today. Best wishes to this team as they work towards the progress and prosperity of Uttarakhand.
— Narendra Modi (@narendramodi) July 4, 2021
കഴിഞ്ഞ ദിവസം ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് ധാമിയെ തെരഞ്ഞെടുത്തത്. 57 ബിജെപി എംഎൽഎമാർ പങ്കെടുത്തു. നിയമസഭാംഗമാകാത്തതിനെത്തുടർന്നു മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്തിനെ ബിജെപി കേന്ദ്രനേതൃത്വം ഇന്നലെ നീക്കുകയായിരുന്നു.
നാലുമാസം മുൻപാണ് റാവത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പുനടത്തി നിയമസഭാംഗമല്ലാത്ത റാവത്തിനെ നിയമസ ഭയിലെത്തിക്കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടത് റാ വത്തിനു തിരിച്ചടിയാവുകയായിരുന്നു.