മനിലാ: തെക്കൻ ഫിലിപ്പീൻസിൽ 92 പേരുമായി പോവുകയായിരുന്ന സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 29 പേർ മരിച്ചു. നിരവധി പേരെ രക്ഷപെടുത്തി. ഫിലിപ്പീൻസ് എയർഫോഴ്സിന്റെ സി-130 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനം തീപിടിച്ചുകത്തി.
ജോളോ ദ്വീപിൽ ഇറങ്ങുന്നതിനിടെ റൺവെയിൽനിന്നും തെന്നിനീങ്ങിയായിരുന്നു അപകടം. വിമാനത്തിൽ ഉണ്ടായിരുന്ന 17 പേരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം 11:30 ന് (ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ ഒൻപത്) ആയിരുന്നു അപകടം.
തെക്കൻ ദ്വീപായ മിൻഡാനാവോയിൽനിന്നും സൈനികരുമായി എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ചിറങ്ങിയ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽനിന്നും ഏറെമുന്നോട്ടുപോയാണ് നിന്നത്.
ജോളോ ദ്വീപിൽ ഇറങ്ങുന്നതിനിടെ റൺവെയിൽനിന്നും തെന്നിനീങ്ങിയായിരുന്നു അപകടം. വിമാനത്തിൽ ഉണ്ടായിരുന്ന 17 പേരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം 11:30 ന് (ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ ഒൻപത്) ആയിരുന്നു അപകടം.
തെക്കൻ ദ്വീപായ മിൻഡാനാവോയിൽനിന്നും സൈനികരുമായി എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ചിറങ്ങിയ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽനിന്നും ഏറെമുന്നോട്ടുപോയാണ് നിന്നത്.