ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയ്ക്ക് വാക്സിൻ ഇറക്കുമതി ചെയ്യാൻ ഡിസിജിഐ അനുമതി നൽകി.
കോവിഡിനെതിരെ 90 ശതമാനം ഫലപ്രദമാണ് മൊഡേണയെന്നാണ് പറയുന്നത്. 28 മുതൽ 42 ദിവസം വരെയാണ് രണ്ടാം വാക്സിനെടുക്കാനുള്ള ഇടവേള.
ഫൈസറിനെപ്പോലെ, മോഡേണയും എംആർഎൻഎ വാക്സിൻ ആണ്. ഫൈസറിന്റെ വാക്സിൻ ഉടൻ തന്നെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് സിഇഒ ആൽബർട്ട് ബൗർല പറഞ്ഞിരുന്നു. കൊവിഷീൽഡ്, കൊവാക്സീൻ, സ്പ്ടുനിക് എന്നിവയാണ് നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ള വാക്സിനുകൾ.
കോവിഡിനെതിരെ 90 ശതമാനം ഫലപ്രദമാണ് മൊഡേണയെന്നാണ് പറയുന്നത്. 28 മുതൽ 42 ദിവസം വരെയാണ് രണ്ടാം വാക്സിനെടുക്കാനുള്ള ഇടവേള.
ഫൈസറിനെപ്പോലെ, മോഡേണയും എംആർഎൻഎ വാക്സിൻ ആണ്. ഫൈസറിന്റെ വാക്സിൻ ഉടൻ തന്നെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് സിഇഒ ആൽബർട്ട് ബൗർല പറഞ്ഞിരുന്നു. കൊവിഷീൽഡ്, കൊവാക്സീൻ, സ്പ്ടുനിക് എന്നിവയാണ് നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ള വാക്സിനുകൾ.