കൊച്ചി: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കി മുഖ്യസൂത്രധാരനാണെന്ന് കസ്റ്റംസ് കോടതിയിൽ. കസ്റ്റഡി ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അർജുന്റെ ബേനാമി മാത്രമാണ് ഡിവൈഎഫ്ഐ നേതാവ് സജേഷെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി ചെറുപ്പക്കാരെ അർജുൻ കാരിയർമാരാക്കിയിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നശിപ്പിച്ച ശേഷമാണ് അർജുൻ ചോദ്യം ചെയ്യലിന് എത്തിയതെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. വരുമാനം ഒന്നുമില്ലാത്ത അർജുൻ അത്യാഡംബര ജീവിതമാണ് നയിക്കുന്നതെന്നും ഇത് സ്വർണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണെന്നും കസ്റ്റംസ് പറയുന്നു.
സ്വർണക്കടത്തിലെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് അർജുൻ. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജേഷിന്റെ പേരിലുള്ള കാർ അർജുൻ പണം മുടക്കി വാങ്ങിയതാണ്. ഇതടക്കം നിരവധി ബേനാമി ഇടപാടുകൾ സജേഷിന്റെ പേരിലുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി.
എന്നാൽ കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അർജുൻ പറഞ്ഞു. അർജുൻ ഇന്ന് തന്നെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചേക്കും.
നിരവധി ചെറുപ്പക്കാരെ അർജുൻ കാരിയർമാരാക്കിയിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നശിപ്പിച്ച ശേഷമാണ് അർജുൻ ചോദ്യം ചെയ്യലിന് എത്തിയതെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. വരുമാനം ഒന്നുമില്ലാത്ത അർജുൻ അത്യാഡംബര ജീവിതമാണ് നയിക്കുന്നതെന്നും ഇത് സ്വർണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണെന്നും കസ്റ്റംസ് പറയുന്നു.
സ്വർണക്കടത്തിലെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് അർജുൻ. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജേഷിന്റെ പേരിലുള്ള കാർ അർജുൻ പണം മുടക്കി വാങ്ങിയതാണ്. ഇതടക്കം നിരവധി ബേനാമി ഇടപാടുകൾ സജേഷിന്റെ പേരിലുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി.
എന്നാൽ കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അർജുൻ പറഞ്ഞു. അർജുൻ ഇന്ന് തന്നെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചേക്കും.