ബുക്കാറസ്റ്റ്: യൂറോ കപ്പിൽ കരുത്തരായ ഫ്രാൻസിനെ അട്ടിമറിച്ച് സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമും മൂന്ന് ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു.
പെനാൽറ്റിയിൽ 5-4നായിരുന്നു സ്വിറ്റ്സർലൻഡിന്റെ ജയം. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പെനാൽറ്റി ഷോട്ട് സ്വിസ് ഗോളി യാൻ സോമർ തടുത്തതോടെ ലോക ചാന്പ്യൻമാരായ ഫ്രാൻസിന് പുറത്തേയ്ക്കുള്ള വഴിതെളിഞ്ഞു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഹാരിസ് സെഫെറോവിച്ചിലൂടെ (15-ാം മിനിറ്റിൽ) സ്വിറ്റ്സർലൻഡ് മുന്നിലെത്തിയിരുന്നു. എന്നാൽ ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളൊന്നും ഫ്രാൻസിന് നത്താൻ സാധിച്ചില്ല.
രണ്ടാം പകുതിൽ ഫ്രാൻസ് ഉണർന്നു കളിച്ചു. 57-ാം മിനിറ്റിൽ കരീം ബെൻസേമയിലൂടെ ഫ്രാൻസ് ഗോൾ മടക്കി. തൊട്ടുപിന്നാലെ ബെൻസേമ (59-ാം മിനിറ്റിൽ) വീണ്ടും സ്വിസ് വല കുലുക്കി ഫ്രാൻസിനെ മുന്നിലെത്തിച്ചു. 75-ാം മിനിറ്റിൽ പോൾ പോഗ്ബ ഫ്രാൻസിന്റെ ലീഡ് ഉയർത്തി.
81-ാം മിനിറ്റിൽ ഹാരിസ് സെഫെറോവിച്ച് രണ്ടാം ഗോളും നേടി സ്വിറ്റ്സർലൻഡിന് പ്രതീക്ഷ നൽകി. ഫ്രാൻസ് വിജയം ഉറപ്പിച്ച 90-ാം മിനിറ്റിലായിരുന്നു സ്വിറ്റ്സർലൻഡിന്റെ സമനില ഗോൾ പിറന്നത്. മാരിയോ ഗാവ്രനോവിച്ചാണ് ഫ്രാൻസിന്റെ സ്വപ്നങ്ങൾക്ക് തുരങ്കം വച്ചത്. പിന്നീട് എക്സ്ട്രാ ടൈമിലും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഫ്രാൻസിനുവേണ്ടി അഞ്ചാമനായി പെനാൽറ്റിയെടുക്കാൻ എത്തിയ എംബാപ്പെയ്ക്കു പിഴച്ചതോടെ സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഉറപ്പിച്ചു.
പെനാൽറ്റിയിൽ 5-4നായിരുന്നു സ്വിറ്റ്സർലൻഡിന്റെ ജയം. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പെനാൽറ്റി ഷോട്ട് സ്വിസ് ഗോളി യാൻ സോമർ തടുത്തതോടെ ലോക ചാന്പ്യൻമാരായ ഫ്രാൻസിന് പുറത്തേയ്ക്കുള്ള വഴിതെളിഞ്ഞു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഹാരിസ് സെഫെറോവിച്ചിലൂടെ (15-ാം മിനിറ്റിൽ) സ്വിറ്റ്സർലൻഡ് മുന്നിലെത്തിയിരുന്നു. എന്നാൽ ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളൊന്നും ഫ്രാൻസിന് നത്താൻ സാധിച്ചില്ല.
രണ്ടാം പകുതിൽ ഫ്രാൻസ് ഉണർന്നു കളിച്ചു. 57-ാം മിനിറ്റിൽ കരീം ബെൻസേമയിലൂടെ ഫ്രാൻസ് ഗോൾ മടക്കി. തൊട്ടുപിന്നാലെ ബെൻസേമ (59-ാം മിനിറ്റിൽ) വീണ്ടും സ്വിസ് വല കുലുക്കി ഫ്രാൻസിനെ മുന്നിലെത്തിച്ചു. 75-ാം മിനിറ്റിൽ പോൾ പോഗ്ബ ഫ്രാൻസിന്റെ ലീഡ് ഉയർത്തി.
81-ാം മിനിറ്റിൽ ഹാരിസ് സെഫെറോവിച്ച് രണ്ടാം ഗോളും നേടി സ്വിറ്റ്സർലൻഡിന് പ്രതീക്ഷ നൽകി. ഫ്രാൻസ് വിജയം ഉറപ്പിച്ച 90-ാം മിനിറ്റിലായിരുന്നു സ്വിറ്റ്സർലൻഡിന്റെ സമനില ഗോൾ പിറന്നത്. മാരിയോ ഗാവ്രനോവിച്ചാണ് ഫ്രാൻസിന്റെ സ്വപ്നങ്ങൾക്ക് തുരങ്കം വച്ചത്. പിന്നീട് എക്സ്ട്രാ ടൈമിലും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഫ്രാൻസിനുവേണ്ടി അഞ്ചാമനായി പെനാൽറ്റിയെടുക്കാൻ എത്തിയ എംബാപ്പെയ്ക്കു പിഴച്ചതോടെ സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഉറപ്പിച്ചു.