ന്യൂഡൽഹി: നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടിയടക്കമുള്ള കേസിലെ പ്രതികള്‍ സുപ്രീംകോടതിയില്‍ ഹർജി നൽകി. മുന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്, കെ.ടി. ജലീല്‍, മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്, കെ.അജിത് എന്നിവരാണ് മറ്റു പ്രതികൾ.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നല്കിയ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേസിലെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. നിയമസഭാ അംഗങ്ങള്‍ എന്ന നിലയിലുള്ള പരിരക്ഷ തങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ നിയമസഭയ്ക്കുള്ളിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹർജിയിൽ പറയുന്നത്.
ബാർ കോഴ വിവാദം കത്തി നിൽക്കെ 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനാണ് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്. ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, വി. ശിവൻകുട്ടി, കെ. അജിത്ത് എന്നിവരടക്കം ആറ് ജനപ്രതിനിധികൾക്കെതിരേ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്റോണ്‍മെന്റ് പോലീസ് കേസെടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നല്കിയ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേസിലെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. നിയമസഭാ അംഗങ്ങള്‍ എന്ന നിലയിലുള്ള പരിരക്ഷ തങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ നിയമസഭയ്ക്കുള്ളിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹർജിയിൽ പറയുന്നത്.
ബാർ കോഴ വിവാദം കത്തി നിൽക്കെ 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനാണ് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്. ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, വി. ശിവൻകുട്ടി, കെ. അജിത്ത് എന്നിവരടക്കം ആറ് ജനപ്രതിനിധികൾക്കെതിരേ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്റോണ്‍മെന്റ് പോലീസ് കേസെടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.