ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ജമ്മുവിൽ ബോംബ് കണ്ടെത്തിയതായി ജമ്മു കാഷ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ്.
ജമ്മുവിലെ നർവാൽ പ്രദേശത്തുനിന്നും നാല് കിലോയോളം സ്ഫോടക വസ്തുകളാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇരുപതിരണ്ടുകാരനായ നദീം ഉൾഹഖിനെ അറസ്റ്റു ചെയ്തു. എന്നാൽ ഇയാളുടെ അറസ്റ്റ് വിമാനത്താവള ആക്രമണവുമായി ബന്ധപ്പെട്ടല്ലെന്ന് ദിൽബാഗ് സിംഗ് പറഞ്ഞു.
ജമ്മുവിലേത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരണം വന്നതോടെ അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ വ്യക്തിയെ ചോദ്യം ചെയ്തുവരികയാണ്. സ്ഫോടനത്തിൽ കൂടുതൽ പേരെ ഉടൻ പിടികൂടാനുള്ള സാധ്യതയുണ്ടെന്നും ഡിജിപി അറിയിച്ചു.
ജമ്മുവിലെ നർവാൽ പ്രദേശത്തുനിന്നും നാല് കിലോയോളം സ്ഫോടക വസ്തുകളാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇരുപതിരണ്ടുകാരനായ നദീം ഉൾഹഖിനെ അറസ്റ്റു ചെയ്തു. എന്നാൽ ഇയാളുടെ അറസ്റ്റ് വിമാനത്താവള ആക്രമണവുമായി ബന്ധപ്പെട്ടല്ലെന്ന് ദിൽബാഗ് സിംഗ് പറഞ്ഞു.
ജമ്മുവിലേത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരണം വന്നതോടെ അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ വ്യക്തിയെ ചോദ്യം ചെയ്തുവരികയാണ്. സ്ഫോടനത്തിൽ കൂടുതൽ പേരെ ഉടൻ പിടികൂടാനുള്ള സാധ്യതയുണ്ടെന്നും ഡിജിപി അറിയിച്ചു.