ലാഹോർ: 2008ലെ മുംബൈ സ്ഫോടന പരമ്പരകളുടെ മുഖ്യആസൂത്രകനും ജമാത്-ഉദ്-ദവയുടെ തലവനുമായ ഹഫീസ് സയീദിന്റെ വീടിനു മുന്നില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര് കൂടി അറസ്റ്റില്‍. ലാഹോര്‍, ഷെയ്ഖിപുര, പേഷാവര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
ഡേവിഡ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചത്. ഇയാളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരാണ് അറസ്റ്റിലായത്. ഇയാളെ വ്യാഴാഴ്ച ലാഹോര്‍ വിമാനത്താവളത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ഈ സ്ഫോടനത്തിന്റെ മുഖ്യആസൂത്രകന് ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവശ്യയിലെ സമിയുള്ളയാണെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. നിലവില്‍ ഇയാള്‍ ദുബായിലാണ്.
സമിയുള്ളയുടെ സഹോദരനാണ് കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ജൂണ്‍ 23ന് നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. 21 പേര്‍ക്ക് പരിക്കേറ്റു.
ഡേവിഡ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചത്. ഇയാളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരാണ് അറസ്റ്റിലായത്. ഇയാളെ വ്യാഴാഴ്ച ലാഹോര്‍ വിമാനത്താവളത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ഈ സ്ഫോടനത്തിന്റെ മുഖ്യആസൂത്രകന് ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവശ്യയിലെ സമിയുള്ളയാണെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. നിലവില്‍ ഇയാള്‍ ദുബായിലാണ്.
സമിയുള്ളയുടെ സഹോദരനാണ് കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ജൂണ്‍ 23ന് നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. 21 പേര്‍ക്ക് പരിക്കേറ്റു.