ലക്നോ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പോലീസ് ഗതാഗതം നിയന്ത്രിച്ചതിനാല്‍ കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ ഒരാൾ മരിച്ചു. കാണ്‍പുരിലാണ് സംഭവം.
വന്ദന മിശ്ര(50)ആണ് മരിച്ചത്. കോവിഡ് മുക്തയായ വന്ദനയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പോലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഇവര്‍ക്ക് വന്ദനയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. റോഡില്‍ ഏറെ നേരം കാത്തുനിന്നതിനു ശേഷമാണ് ഇവര്‍ക്ക് ആശുപത്രിയില്‍ പോകാനായത്. എന്നാല്‍ ആശുപത്രിലെത്തിച്ചപ്പോഴേക്കും വന്ദന മരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ രാഷ്ട്രപതി, പോലീസ് കമ്മീഷണറോടും ജില്ലാ മജിസ്ട്രേറ്റിനോടും വിശദീകരണം തേടിയിരുന്നു. വന്ദനയുടെ ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പിന്നീട് ക്ഷമാപണവുമായി ഉത്തര്‍പ്രദേശ് പോലീസ് തന്നെ രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇന്‍സ്പെക്ടറെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തു.
വന്ദന മിശ്ര(50)ആണ് മരിച്ചത്. കോവിഡ് മുക്തയായ വന്ദനയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പോലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഇവര്‍ക്ക് വന്ദനയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. റോഡില്‍ ഏറെ നേരം കാത്തുനിന്നതിനു ശേഷമാണ് ഇവര്‍ക്ക് ആശുപത്രിയില്‍ പോകാനായത്. എന്നാല്‍ ആശുപത്രിലെത്തിച്ചപ്പോഴേക്കും വന്ദന മരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ രാഷ്ട്രപതി, പോലീസ് കമ്മീഷണറോടും ജില്ലാ മജിസ്ട്രേറ്റിനോടും വിശദീകരണം തേടിയിരുന്നു. വന്ദനയുടെ ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പിന്നീട് ക്ഷമാപണവുമായി ഉത്തര്‍പ്രദേശ് പോലീസ് തന്നെ രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇന്‍സ്പെക്ടറെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തു.